Saturday, 27 April 2019

ടി.വി



പ്രായമായവര്‍ ശെയ്ത്താന്‍ പെട്ടി എന്നും 
സമയം കൊല്ലി എന്നും പേരിട്ടു വിളിച്ചിരുന്ന കാലത്ത് ഒരു ടി.വി വീട്ടില്‍ എത്തിയത് തന്നെ വലിയ ഭാഗ്യമായിരുന്നു.
ആ പതിനാലു ഇഞ്ച് ബ്ലാക്ക്‌ & വൈറ്റ് ടി.വി യുടെ സ്ക്രീനില്‍ എന്ത് തെളിഞ്ഞാലും മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുമായിരുന്നു . 
ആഴ്ചയിലൊരിക്കല്‍ മാത്രം റേഷന്‍ പോലെ ലഭിച്ചിരുന്ന രാംഗോലിയും ചിത്രഹാറും ഹിന്ദി സിനിമകളുമെല്ലാം ആവോളം ആസ്വദിച്ചിരുന്നു,
രണ്ടാം ശനി രാവിലെ മാത്രം കാത്തിരുന്ന കിട്ടുന്ന തമിഴ് സിനിമയുടെ സമയത്ത് ഏതെങ്കിലും ലൈവ് സ്പോര്‍ട്സ് ടെലികാസ്റ്റ് ആണ് എന്നറിയുമ്പോ 
നിരാശപ്പെട്ട പോലെ പിന്നീടൊരിക്കലും നിരാശപ്പെട്ടിട്ടില്ല.
ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിച്ച സമയത്ത് വാര്‍ത്താ വായനക്കാര്‍ക്കും അവതാരകര്‍ക്കും സൂപ്പര്‍ താര പരിവേഷമായിരുന്നു. 
പിന്നീട് പതിയെ പ്രോഗ്രാമുകളുടെ എണ്ണം കൂടി . 
പതിമൂന്നു എപ്പിസോഡുകള്‍ ഉള്ള സ്പോണ്‍സേഡ്‌ സീരിയലുകള്‍ മലയാളത്തിലും എത്തി. 
ഞായറാഴ്ചകളില്‍ സിനിമകള്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി.മലയാള സിനിമക്കിടയില്‍ കയറി വരുന്ന വാര്‍ത്തകള്‍ തുടങ്ങുന്നതിനു മുന്‍പ് ആരാണ് വായിക്കുന്നത് ഊഹിച്ചു പറയാന്‍ കുട്ടികള്‍ പന്തയം വെക്കാറുണ്ടായിരുന്നു. 
മണ്ടന്‍ കുഞ്ചുവും ഹീ മാനും ജെയിന്‍ റോബോട്ടുമെല്ലാം പ്രിയപ്പെട്ടവരായിരുന്നു.
സിന്ധോള്‍ സോപ്പിന്റെ പഴയ പരസ്യവും
മിലെ സുരു മേരാ തുമാരയുമെല്ലാം
ഇപ്പോഴും യൂ ട്യൂബില്‍ കാണുമ്പോള്‍ ആദ്യമായി കണ്ട അതെ അനുഭൂതിമനസ്സില്‍ വന്ന് നിറയുന്നതിന്റെ രഹസ്യമെന്തായിരിക്കും ?

No comments:

Post a Comment

DIL BECHERA

വളരെ സാധാരണമായി സാവധാനം തുടങ്ങി അസാധരണമാം വിധം പ്രേക്ഷകഹൃദയത്തെ കനപ്പിക്കുകയും,കണ്ണ് നനയ്ക്കുകയും ചെയ്യുന്ന സിനിമയാണ് ദിൽ ബെചേരാ. ചില ആഴ്ചകള...