Saturday 5 August, 2017

ദേവാസുരം

ഒരുപക്ഷെ ഞാന്‍ കണ്ട ലാലേട്ടന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ദേവാസുരം ആയിരിക്കും എന്നാണ് തോന്നുന്നത് .
ലാലേട്ടന്റെ ഹിറോയിസത്തിനു കാണുമ്പോ കാണുമ്പോ ഒക്കെ കയ്യടിക്കുമ്പോ തന്നെ എപ്പോഴും മനസ്സില്‍ കിടന്നിരുന്ന ഒരു സംശയം ണ്ട് . മാമ്പറ്റ അപ്പു കുട്ടന്‍ നായരുടെ പെങ്ങളുടെ മകന്‍ അച്യുതന്‍ (കൊച്ചിന്‍ ഹനീഫ ക്ക അവതരിപ്പിച്ച കഥാ പാത്രം) .
കലാമണ്ഡലം ഭാനുമതിയും അത്രയ്ക്കൊന്നും കലാഭിരുചി ഇല്ലാത്ത സഹോദരി ശാരദയും അച്യുതന്‍ എന്ന വ്യക്തിയെ ഇത്ര വെറുപ്പോടെ കാണാനുള്ള കാരണം പല കുറി സിനിമ കണ്ടിട്ടും മനസ്സിലായിട്ടില്ല എന്നതാണു സത്യം .
സിനിമ മുഴുവന്‍ പരിശോധിച്ചാല്‍ അച്യുതന്‍ എന്നാ കഥാപാത്രം ഇങ്ങനെയാണ് .
ചെറു പ്രായത്തില്‍ തന്നെ അച്യുതന്‍ നാട് വിട്ടു പോകുന്നു .
ഒരു ഹോട്ടലില്‍ ചായ എടുത്തു കൊടുത്തു ജോലി തുടങ്ങിയ അച്യുതന്‍
കഠിനാദ്വാനത്തിലൂടെ നാല് ഹോട്ടലുകളുടെ മുതലാളിയായിട്ടാണ് തിരിച്ചു വരുന്നത് .
നഷ്ടപ്പെട്ടു പോയാ സ്വത്തുക്കള്‍ വീണ്ടെടുത്തത് അഭിമാനത്തോടെ പറയുന്നത് അച്യുതന്‍ പഴമയോടും പഴമക്കരോടും എത്രത്തോളം സ്നേഹം ഉണ്ട് എന്നതിന് തെളിവാണ് .
പിന്നെ എന്തായിരിക്കും ഭാനുമാതിക്കും ശാരദ ക്കും അച്യുതനോട് ഇത്രത്തോളം അനിഷ്ടത്തിനു കാരണം . ?
എത്രത്തോളം എന്ന് പറയുമ്പോ ഗതികേട് കൊണ്ട് കല്യാണം കഴിച്ചു പോയി എന്ന് ശാരദ പറയുന്ന അത്രത്തോളം .
കിട്ടിയ ജോലിക്ക് പോലും പോകണ്ട എന്ന് പറഞ്ഞു കലാ മേഘലകളില്‍ വ്യാപൃതയാവാന്‍ മകളെ ഉപദേശിക്കുന്ന അപ്പു മാഷിന്റെ മക്കള്‍ക്ക് വിരോധം തോന്നാന്‍ മറ്റൊരു സാധ്യത ഉള്ളത് അച്യുതന്‍ കലാ വിരോധി ആയിരിക്കാം എന്നതാണ് .
തിരിച്ചു വന്ന ശേഷം നടത്തുന്ന ആദ്യത്തെ അഭിമുഖത്തില്‍ തന്നെ പണ്ടത്തെ പാട്ടും നൃത്തവും ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് ആ സംശയവും അച്യുതന്‍ തന്നെ പ്രേക്ഷകര്‍ക്ക് ദൂരികരിച്ചു തരുന്നുണ്ട് .
ഇനിയുള്ളത് മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും അച്യുതന്‍ ക്രൂരനായിരിക്കുക എന്നതാണ് . .
ഭാനുമതി വിവാഹത്തിനു സമ്മതമല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു അവമാതിക്കുമ്പോ പോലും .
അയ്യോ ..
ഭാനുമതിക്ക് ഇഷ്ടമില്ലെങ്കില്‍ വേണ്ട അപ്പുമാമേ
ഇറക്കി വിടുകയൊന്നും ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ആ ഒരു സംശയത്തിനും വിരാമാമിടും .
(ആ സമയത്ത് അച്യുതന്റെ ചിലവിലാണ് അപ്പു മാഷും മക്കളും കഴിയുന്നത്‌ കൂടെ ഓര്‍ക്കുമ്പോ അച്യുതന്‍ ഒരിക്കല്‍ പോലും ക്രൂരന്‍ ആകാന്‍ കഴിയില്ല എന്ന് പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാം )
ചില രംഗങ്ങളില്‍ മാത്രമല്ല .
മംഗലശ്ശേരി നീലാണ്ടനോട് ഇനി ഇവരേ ഞാന്‍ നോക്കൊക്കോളും ഇവര്‍ക്ക് ഞാനുണ്ട് എന്ന് ഉത്തരവാദിത്വോടെയും അല്പം പരുഷമായും പറയുന്ന രംഗം ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയത്തും അച്യുതന്‍ സൌമ്യതയുടെയും വിനയത്തിന്റെയും ഒക്കെ ആള്‍ രൂപമാണ് .
അരങ്ങേറ്റത്തിനു സമ്മതിക്കാതെ നീര്‍ബന്ധിച്ചു നൃത്തം ചെയ്യിക്കുകയും അതിനു ശേഷം നീലാണ്ടന്‍ വീണു പോയതിലുമുള്ള മന സ്താപം ഒക്കെ ഉള്ളത് കൊണ്ട് ഭാനുമതിക്ക് നീലാണ്ടനോട് ഒരടുപ്പം തോന്നുന്ന പോലെ വാക്കുകളിലും പ്രവൃത്തിയിലും പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും ശാരദക്ക്‌ ഒരു പ്രണയം പോലും ഉള്ളതായി കാണിക്കുന്നില്ല .
അപ്പൊ മറ്റൊരു പ്രണയം ഉള്ളത് കൊണ്ട് സ്വാഭാവികമായി തോന്നിയേക്കാവുന്ന അനിഷ്ടത്തിനുള്ള സാധ്യതയും തള്ളി പോകുന്നു .
മകള്‍ മംഗലശ്ശെരിയില്‍ പോകുന്നത് അപ്പു മാഷ്‌ വിലക്കുമ്പോ നീലാണ്ടനില്‍ നിന്നും കൈ പറ്റിയ സഹായങ്ങളുടെ കണക്കു പറഞ്ഞാണ് ഭാനുമതി പ്രതിരോധിക്കുന്നത് .
അപ്പോള്‍ പോലും അച്ചുതന്റെ ചിലവില്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന ഭാനുമതിക്ക് ആ സഹായവും കണക്കുകളും ഒന്നും ഒരു പ്രശനമേ ആയി തോന്നുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .
എങ്ങിനെ ഒക്കെ അരിച്ചു പെറുക്കി നോക്കിയാലും
കുടിച്ചും കൂത്താടിയും പെണ്ണ് പിടിച്ചും മറ്റുള്ളവരെ ദ്രോഹിച്ചും അച്ഛന്റെ സ്വത്തുക്കള്‍ ദൂര്‍ത്തടിച്ചും ജീവിച്ചു സുഖം കണ്ടെത്താന്‍ ശ്രമിക്കുന്ന വെളുത്ത് സുന്ദരനായ നായകനേക്കാള്‍ . പൂജ്യത്തില്‍ നിന്നും കഠിന പ്രയ്തനത്ത്തിലൂടെ ഉയരത്തില്‍ എത്തിയിട്ടും
പഴയ കാലങ്ങള്‍ ഒന്നും മറക്കാതെ അമ്മാമയെ അന്വേഷിച്ചു കണ്ടെത്തി സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുന്ന കറുത്ത് തടിച്ചു സുന്ദരനല്ലാത്ത അച്യുതന്‍ അല്ലെ മുകളില്‍ നില്‍ക്കേണ്ടത് ?
പിന്നെ എന്ത് കൊണ്ട് ഒരിക്കല്‍ പോലും നമുക്കങ്ങനെ തോന്നുന്നില്ല ?
ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും ഒക്കെ നോക്കിയാല്‍ ഒരുത്തരമേ ഉള്ളൂ.
അച്യുതന്റെ നിറവും സൌന്ദര്യവും .
എത്ര ഒക്കെ പുരോഗമനം പറഞ്ഞാലും എന്തൊക്കെ വിപ്ലവം നടന്നാലും നമ്മുടെ ഒക്കെ മനസ്സില്‍ അതങ്ങനെ കിടക്കും .സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ , വിവാഹ കമ്പോളങ്ങളില്‍ ജോലി സ്ഥലങ്ങളില്‍ , അങ്ങിനെ നാലാള് കൂടുന്ന എല്ലായിടത്തും
നിങ്ങള്‍ക്കീ വ്യത്യാസം ഇപ്പോഴും കാണാന്‍ സാധിക്കും .
വെളുത്ത നിറം ഉള്ളവര്‍ എല്ലാം മോശക്കാരും കറുത്ത നിറമുള്ളവര്‍ എല്ലാം നല്ലവരും ആണ് എന്ന് സമര്ഥിക്കാന്‍ ശ്രമിക്കുകയൊന്നുമല്ല .
എന്നാല്‍ പലപ്പോഴും നമ്മള്‍ അങ്ങിനെ ഒക്കെ തന്നെ ആണ് എന്നുള്ളത് നമുക്കാര്‍ക്കും നിരാകരിക്കാന്‍ കഴിയിയുകയുമില്ല .
നിറത്തിന്റെ ആനുകൂല്യം ആസ്വദിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അത്ര പെട്ടെന്ന് മനസ്സിലാകണം എന്നില്ല . കാരണം സിനിമകളിലെ ഒക്കെ കാര്യം പറഞ്ഞ പോലെ തന്നെ ഇതൊന്നും നമ്മള്‍ അറിഞ്ഞു കൊണ്ട് ചെയ്യ്ന്നതല്ലല്ലോ . നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയതല്ലേ .
എന്നാല്‍ പല തവണ അവഗണ ഏല്‍ക്കേണ്ടി വരുന്നവര്‍ക്ക് ഒരിക്കലെങ്കിലും മനസ്സിലാകാതിരിക്കുകയുമില്ലല്ലോ . ?
കാണാന്‍ അല്പം സൌന്ദര്യം ഉള്ളവര്‍ ചെയ്യുന്നത് നേരമ്പോക്കും അല്പം നിറം കുറഞ്ഞവര്‍ ചെയ്യുന്നത് പോക്ക്രിത്തരവും ആകുന്നതു നമ്മുടെ ഒക്കെ ഈ മനോഭാവം കൊണ്ടായിരിക്കണം .
വിനായകന്‍ എന്നാ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും മറ്റൊരു കാരണവും കൊണ്ടല്ല .
ആത്മഹത്യ എന്നല്ല അതിനെ ഭൂരിഭാഗം പേരും വിശേഷിപ്പിച്ചു കണ്ടത് . കൊലപാതകം എന്നാണ് .
അതെ കൊലപാതകം തന്നെ ആണ് .
വിനായകന്‍ എന്ന പതിനെട്ടു വയസ്സുള്ള കറുത്ത ചെറുപ്പക്കാരന്‍ മുടി നീട്ടി വളര്‍ത്തിയത് കൊണ്ട് മാത്രം കുറ്റവാളി ആയതും .
ചെറു പ്രായം ആണെന്ന് പോലും ഓര്‍ക്കാതെ ക്രൂരമായും മര്‍ദിച്ചതും അത് കഴിഞ്ഞു പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ അച്ഛനോട് മകനെ
ചെകിടടച്ചു ഒന്ന് കൊടുക്കൂ എന്ന് കല്‍പ്പിച്ചതും മുടി മുറിക്കാന്‍ അജ്ഞാപിച്ചതും ഇത് കൊണ്ടൊക്കെ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .
അല്ലെങ്കില്‍ കളികള്‍ ഇഷ്ടപ്പെട്ടിരുന്ന ,തിമില വായിക്കാറുണ്ടായിരുന്ന , ആനയും പൂരവും ഒക്കെ ഇഷ്ടമുണ്ടായിരുന്ന ഒരുപാട് സൌഹൃദങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാവിയില്‍ എന്തൊക്കെയോ ആയി തീരേണ്ട മിടുക്കനായ ഒരു മകനെ മാതാ പിതാക്കള്‍ക്ക് നഷ്ട്ടപ്പെടില്ലായിരുന്നു .
മാറ്റം ഹൃദയത്തില്‍ നിന്ന് തന്നെ കൊണ്ട് വരണം ,
നമുക്ക് പറ്റിയില്ലാന്നു ഇല്ലെങ്കില്‍ നമ്മളില്‍ നിന്നും വന്നു പോയാ വീഴ്ചകള്‍ എന്ന് തോന്നുന്നത് മക്കളിലൂടെ എങ്കിലും തിരുത്തണം . അല്പം സമയം എടുത്ത്തിട്ടാണെങ്കിലും അതിനു ശ്രമിക്കുകയെങ്കിലും ചെയ്യാതിരിക്കുന്നത് വലിയ ക്രൂരതയാണ് .
പക്ഷെ നിയമ പാലകരെ ..
നിങ്ങള്‍ ദയവു ചെയ്തു ഒരിക്കലും ഈ രീതിയില്‍ ചിന്തിക്കരുത് .
ഒരിക്കല്‍ അബദ്ധത്തില്‍ പോലീസ ജീപ്പില്‍ അകപ്പെട്ടത് -
എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് .
വണ്ടികള്‍ തമ്മില്‍ ഉരസിയ കേസാണെങ്കിലും പ്രശ്നം തീരതായപ്പോള്‍ പോലീസ് വന്നു ജീപ്പില്‍ കയറ്റി .
അതിനു ശേഷം എന്നെ അടി മുടി ഒന്ന് നോക്കി ആദ്യം ചോദിച്ച ചോദ്യം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് .
നീ ആരാട..
തമിഴ് നാട്ടില്‍ നിന്നും വന്ന ചട്ടമ്പിയോ .
ശേഷം ആകെ ഒന്ന് ഉഴിഞ്ഞ് ഉടച്ചു വാര്‍ക്കാന്‍ പറ്റിയ തടിയാണല്ലോ എന്ന് പറഞ്ഞു മുട്ട് കാലില്‍ പിടിച്ചു അമര്‍ത്തി കൊണ്ടിരുന്നു .
ചെറിയ ചെറിയ അവഗണനകള്‍ ഒക്കെ ചെറുപ്പം മുതലേ ശീലമായിരുന്നെങ്കിലും വീട്ടിലും നാട്ടിലും കിട്ടിയിരുന്ന അമിത പരിഗണന എന്നെ ആ തരത്തില്‍ ഒരിക്കലും ചിന്തിപ്പിച്ചിരുന്നില്ല .
പിന്നെ ഒരുപാട് തവണ സംഭവിക്കുമ്പോ നമുക്ക് ശീലവും ആകുമല്ലോ .
എന്നാല്‍ ഞാന്‍ ഈ തരത്തില്‍ രൂപമുള്ള ഒരു ഭീകരന്‍ ആണെന്ന് ആദ്യമായി മനസ്സിലാക്കിയത് പോലീസുകാരന്റെ ആ ചോദ്യത്തോട് കൂടിയാണ് .
എന്ത് പറയണം എന്ന് പറയാതെ ഞാന്‍ പുള്ളിയുടെ കണ്ണിലേക്ക് മിഴിച്ചു നോക്കിയെങ്കിലും അന്നത്തെ സി .ഐ ക്ക് ഉപ്പയെ പരിചയമുള്ള ആളായത് കൊണ്ട് കൂടുതല്‍ പരുക്കുകളും പരീക്ഷണങ്ങളും കൂടാതെ രക്ഷപ്പെട്ടു പോന്നു .
പറഞ്ഞ് വന്നത് എനിക്കത് ആദ്യത്തേയും അവസാനത്തെയും അനുഭവം ആയിരുന്നെങ്കിലും ഒന്ന് ഭയപ്പെടുത്തുക എന്നത് അല്ലെങ്കില്‍ ഒരു ഭീകരത സൃഷ്ട്ടിക്കുക എന്നത് പോലീസുകാരുടെ ഒരു രീതി ആണെന്ന് തോന്നുന്നു .
ഒരുപാട് ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടി വരുന്ന നിയമപാലകര്‍ക്ക് അത് ചിലപ്പോ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തന്ത്രമോ സൂത്രമോ ഒക്കെ ആയിരിക്കും .
എന്നാല്‍ ഇതില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ് .
ഒന്ന് വിനായകന് സംഭവിച്ചത് പോലെ ജീവന്‍ തന്നെ നഷ്ടപ്പെട്ടു പോകുക രണ്ടാമത്തെത് ഒരല്പം ക്രിമിനല്‍ സ്വഭാവം ഉള്ളില്‍ എവിടെയോ ഉണ്ടെങ്കില്‍ അത് പുറത്തേക്ക് കൊണ്ട് വരാനുള്ള ഒരു ഊര്‍ജ്ജം അല്ലെങ്കില്‍ ഒരു ലൈസന്‍സ് ഇങ്ങനെ മുഖത്ത് നോക്കി ചട്ടമ്പി വില്ലന്‍ എന്നൊക്കെ നാല് തവണ വിളിച്ചു കഴിയുമ്പോഴേക്കും അവനു കിട്ടിയിരിക്കും .
എന്താ പറയുക എന്നറിയില്ല
എന്നോട് തല്ലാന്‍ പറഞ്ഞപ്പോ ഞാന്‍ അവന്‍ അടിച്ചിരുന്നെങ്കില്‍ ആ ആതമഹത്യ ചിലപ്പോള്‍ അവര്‍ എന്റെ തലയില്‍ ചാര്‍ത്തി തന്നേനെ എന്ന് ആ അച്ഛന്‍ പറഞ്ഞത് എത്ര വേദനയോടെ ആയിരിക്കും.
അങ്ങിനെ തോന്നാന്‍ മാത്രമുള്ള ക്രൂരത ആ അച്ഛന്റെ മുന്നില്‍ വെച്ച് പോലും ചെയ്തിരുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുക .
പതുക്കെ പതുക്കെ എല്ലാവരും മാറുമായിരിക്കും അല്ലെ ? നന്മകളും തിന്മകളും പറഞ്ഞു തരുന്ന പുരാണങ്ങളില്‍ എങ്കിലും കറുത്ത ഭീകര രൂപിയായ ഒരു ദേവനെ എങ്കിലും നമുക്ക് പരിചയപ്പെടുത്തി തരണമായിരുന്നു .
ആ അത് തന്നെ ..
അമരത്തില്‍ അച്ഛന്റെ സ്ഥാനത്ത് ടി.ജി രവിയും അശോകന്റെ സ്ഥാനത്ത് മമ്മുക്കയും ആയിരുന്നെങ്കില്‍ നമ്മള്‍ അച്ഛന് വേണ്ടി ഇത്ര കണ്ണീര്‍ ഒഴുക്കില്ലായിരുന്നു എന്ന്

Sunday 12 March, 2017

കാത്തിരിപ്പ്

സന്തോഷം,വേദന,സങ്കടം,ദേഷ്യം
 ഇവയെല്ലാം കൂടെ എപ്പോഴെങ്കിലും
ഒരുമിച്ചനഭവിചിട്ടുണ്ടോ ?
കുഞ്ഞില്‍ ഞങ്ങളെ കൂട്ടാതെ പുറത്തു പോകുമ്പോ
കരഞ്ഞു ബഹളം വയ്ക്കാതിരിക്കാന്‍ ഇഷ്ടമുള്ള സാധനങ്ങളെന്തെങ്കിലും തിരിച്ചു വരുമ്പോ കൊണ്ട് തരാം എന്നൊരോഫര്‍ ഞങ്ങടെ മുന്നിലെക്കിട്ടു തരും.
ഓഫര്‍ തന്ന സാധനങ്ങളുമായി തിരിച്ചു വരാന്നു
പറഞ്ഞ സമയം കഴിഞ്ഞിട്ടും കാണാഞ്ഞ്
ഇരുട്ടിലേക്ക് കണ്ണും നട്ട് ഗ്രില്ലും പിടിച്ചു കോലായിലിരുന്നിരുന്നിരുന്നു ഉറക്കത്തിലേക്ക് വീഴുമ്പോ.
ബസ്സ്‌ കാശീന്നും മിച്ചം വെച്ച് വരയുള്ള പേപ്പറും
 കവറും സ്റ്റാമ്പും വാങ്ങി
ഇനി ഒരിക്കല്‍ കൂടെ നേരിട്ട് കാണാന്‍ സാധ്യതയില്ലാത്ത സൌഹൃദത്തെ വിടാതെ ചേര്‍ത്ത് പിടിക്കണമെന്നാഗ്രഹിച്ചയച്ച കത്തിന്റെ മറുപടി കാത്തു കാത്തിരുന്നിട്ടും കിട്ടാതായപ്പോ
സകൂള്‍ വേനലവധിക്ക് പത്ത് കാശ് സമ്പാദിക്കാനും
 ആഴ്ച്ചക്കൊരിക്കല്‍ അമ്മാവമ്മാര് വരുന്ന പോലെ
അരിയും പലഹാര പൊതിയും തൂക്കി പിടിച്ച്
 ഗമയില്‍ വീട്ടില്‍ വന്നു കയറാനും തുണിക്കടയില്‍ ജോലിക്ക് ചേര്‍ന്നിട്ട് ആഴ്ചവസാനം തരാന്ന് പറഞ്ഞുറപ്പിച്ച
കൂലി വാങ്ങാന്‍ ശനിയാഴ്ച രാത്രി പ്രതീക്ഷയോടെ തലയും ചൊറിഞ്ഞു കണക്കുപിള്ളയുടെ മുന്നില്‍ നിക്കുമ്പോ
അടുത്താഴ്ച തരാം അടുത്താഴ്ച്ചയാവട്ടെ എന്നൊക്കെ ഒഴിവ് കിഴിവ് പറഞ്ഞു ഒരു മാസത്തോളം തള്ളി നീക്കിയപ്പോ.
എയര്‍ പോര്‍ട്ടിലേക്ക് വരുന്ന വഴിക്ക്
 ഉപ്പ എങ്ങോട്ടാ പോണെന്നുള്ള മോളുടെ ചോദ്യത്തിനു
ഗള്‍ഫിലേക്ക് പോകുന്നു എന്ന് മറുപടി കൊടുത്തപ്പോ
അരുതെന്ന് പറഞ്ഞിട്ട് പ്രയോജനമില്ലെന്ന്
മനസ്സിലാക്കിയ മൂന്ന് വയസ്സുകാരി
"ഉപ്പ പോയിട്ട് ബേം വരണേ" ന്നു
കണ്ണിലേക്കു നോക്കി തിരിച്ചു പറഞ്ഞപ്പോ.
മേലെ പറഞ്ഞ വികാര മിശ്രിതങ്ങളെ
വേണമെങ്കില്‍ "കാത്തിരിപ്പ് " എന്ന ഒരൊറ്റ വാക്കില്‍
ചുരുക്കി പറയാമെന്നു തോന്നുന്നു. .

Monday 23 January, 2017

യാത്ര

ഒന്നുമില്ലായ്മയില്‍ നിന്നാണ് 
യാത്ര തുടങ്ങിയത്. 
ഒടുക്കവും മറിച്ചല്ല എന്ന 
ഉത്തമ ബോധ്യത്തോടെയാണ് 
യാത്ര തുടര്‍ന്നത്. 

ഓരോ ചുവട് പിഴയ്ക്കുമ്പോഴും -
എത്തി പിടിക്കാനോ താങ്ങാവാനോ 
വഴിയിലൊരു ചില്ലയെങ്കിലും കാണും 
എന്നൊരു പ്രതീക്ഷയായിരുന്നു.
കാഴ്ചകള്‍ ഏറെയും 
 മങ്ങിയതായിരുന്നെങ്കിലും- 
മങ്ങിയ കാഴ്ചകള്‍ക്കപ്പുറമെവിടെയോ 
തെളിഞ്ഞു ശാന്തമായൊരു തീരം 
 കാത്തിരിപ്പുണ്ടാകുമെന്നു വെറുതെ 
മോഹിക്കുമായിരുന്നു.

എന്നാലിന്ന് പ്രതീക്ഷകളുടെ 
എല്ലാ കണികകളും നഷ്ടപെട്ടിട്ടും 
അതിന്റെ തുടിപ്പുകളോ സ്പന്ദനങ്ങളോ 
തരിമ്പ് പോലും അവശേഷിക്കുന്നില്ല 
എന്നറിഞ്ഞിട്ടും ഞാന്‍ യാത്ര -
തുടരുകയാണ്.
കാരണം കാലമെന്ന അഗ്നിയില്‍ 
നീറി നീറി പാകപ്പെട്ടു 
ഉയരത്തെഴുന്നെറ്റതാണ് ഞാന്‍ 
ഇന്നെന്നില്‍ പ്രതീക്ഷകളുടെ 
ഭാണ്ഡ കെട്ടുകളോ 
തോല്‍വികളുടെ മനം മടുപ്പിക്കലുകളോ 
ഒന്നും തന്നെ അവശേഷിക്കുന്നില്ല .
കാത്തിരിക്കുന്നത് പ്രകൃതിയിലലിഞ്ഞി-
ല്ലാതാവുന്ന ദിവസത്തെ മാത്രം.

ഐ ഫോണ്‍


പതിവില്ലാതെ അല്‍ ഖുറൈര്‍ സെന്‍ററിന്റെ മുന്നില്‍ 
പരിചയക്കാരന്‍ സെക്ക്യൂരിറ്റി ചേട്ടന്‍ അന്ധാളിച്ചു നില്‍ക്കുന്നത് കണ്ടു ഞാന്‍ പുള്ളിയുടെ അടുത്തേക്ക് ചെന്നു . എന്തെ ചേട്ടാ ? എന്താ പ്രശ്നം ?
ഞാന്‍ ഒരു ഫോണ്‍ വാങ്ങാന്‍ ഇറങ്ങിയത.
ഇതിനകത്ത് കട എവിടെയാണെന്ന് വല്യ പിടുത്തമില്ല . അത് നോക്കായര്‍ന്നു .
അത് ശരി .
നിങ്ങള്‍ ഇതിനു തൊട്ട അടുത്തായിട്ടു ഇത് വരെ ഇതിനകത്ത് കയറിയിട്ടില്ലേ ?
ഇല്ല മോനെ ..
ഞാന്‍ എന്തിനു കയറാന .. ?
ഇനി ഇപ്പൊ വെറുതെ കയറി നോക്കാന്നു വെച്ച തന്നെ
എവിട്യാ അതിനു സമയം .
എന്റെ ജോലി സമയം നിനക്കറിഞ്ഞൂടെ ..
ഹ്മം ..
ഞാന്‍ ചേട്ടന്റെ കയ്യിലിരിക്കുന്ന ഫോണിലേക്ക് നോക്കി കുറച്ചു പഴക്കമുള്ള സാധാ നോക്കിയാ ഫോണ്‍ .
ഹാ ഇത് കുറച്ചു പഴയതായല്ലോ .. ഏതായാലും മാറ്റാന്‍ തീരുമാനിച്ചത് നന്നായി .
അയ്യോ ..എനിക്കല്ല മോനെ ..
ഇതിനിയും ഒന്ന് രണ്ടു കൊല്ലം കൂടെ ഒക്കെ ഓടിക്കോളും പഴയ മോഡല്‍ ആണെങ്കിലും അടി പൊളി സെറ്റാ ..
ങേ ? പിന്നെ ആര്‍ക്കാ ഫോണ്‍ ?
അത് ..
ചെറുക്കന്‍ വീട്ടില്‍ ഐ ഫോണ്‍ സെവന്‍ പ്ലസ്സോ മൈനസോ എങ്ങാനും വേണംന്നും പറഞ്ഞു ഒരേ ബഹളം . ഒന്നാം തിയതി സാലറി കിട്ടുന്ന മുന്നേ വിലയൊക്കെ നോക്കി വെക്കാമെന്നു കരുതി .
ഇങ്ങനെ എപ്പോഴെങ്കിലും ചെറിയ ഗാപ് കിട്ടുമ്പോ അല്ലെ ഇറങ്ങി നടക്കാന്‍ പറ്റൂ ..
അത് ശരി ..
മോനെന്താ ചെയ്യുന്നേ .. ?
അവന്‍ പത്താം ക്ലാസ്സിലാ ..
ഇത്രയും വിലയുള്ള ഫോണ്‍ ഉപയോഗിക്കാന്‍ പോകുന്ന ആള്‍ടെ പ്രായം കേട്ട് പത്ത് കൊല്ലമായി ഗള്‍ഫില്‍ പണി എടുക്കുന്ന ഞാന്‍ എന്റെ കയ്യിലുള്ള സംസഗ് മിനി ഗാലക്സി യിലേക്ക് നോക്കി നെടു വീര്‍പ്പിട്ടു .
എന്റെ പോന്നു ചേട്ടാ ..
അതിന്റെ വിലയെ പറ്റി വല്ല ധാരണയും ഉണ്ടോ ?
പത്ത് മൂവായിരത്തി അഞ്ഞൂറ് ദിര്‍ഹമോ മറ്റോ ആണ് .
എന്ത് ചെയ്യാന മോനെ ...?
അവന്റെ കൂടെ പഠിക്കുന്ന പിള്ളേര്‍ടെ കയ്യിലൊക്കെ -
ഉണ്ടെന്ന പറഞാ ബഹളം ..
സ്കൂളില്‍ പോകാന്‍ കൂട്ടാക്കുന്നില്ല ..
എന്നാ അവനോടു പോണ്ടാ ന്നു പറ ..
എന്റെ പെട്ടെന്നുള്ള ആ മറുപടി ആള്‍ക്ക് ഇഷ്ടമായില്ലാ എന്ന് എനിക്ക് മനസ്സിലായി . (എന്തോ എനിക്കങ്ങനെ പറയാനാ അപ്പൊ തോന്നിയത് ) എങ്കിലും ആള് ചിരിക്കുക മാത്രം ചെയ്തു .
പറയുമ്പോ അവന്റെ അച്ഛനും ഗള്‍ഫില്‍ തന്നെയല്ലേ ..
അവന്റെ കുട്ടികള്‍ടെ കൂടെ കൂടുമ്പോ മോശാകുരതല്ലോ .. ?
ചേട്ടാ ..
സംഭവം ചേട്ടന്‍ പറഞ്ഞതൊക്കെ ശരി .
നമ്മള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നത് തന്നെ സമ്മതിച്ചു .
അവന്റെ ക്ലാസ്സിലെ കാശിനു വല്യ ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലും വീട്ടിലെ കുട്ടികള്‍ ആയിരക്കും ഇപ്പൊ അത് കൊണ്ട് വന്നത് .
ചേട്ടനും ചിലപ്പോ കുറച്ചു ബുദ്ധിമുട്ടി ഒക്കെ ആണെങ്കിലും ഇപ്പൊ ഇത് ചെയ്തു കൊടുക്കാനും കഴിഞ്ഞേക്കും .
പക്ഷെ ഇന്ന് ചെട്ടനിത് വാങ്ങി കൊടുത്താല്‍
 ചേട്ടനെക്കാളും വരുമാനം കുറഞ്ഞ
അച്ചന്മാരുടെ മക്കളും നാളെ പോയി ഐ ഫോണ വേണം എന്ന് പറഞ്ഞു വാശി പിടിക്കും .
 കുട്ടികള്‍ടെ സങ്കടം കാശ് ഉള്ലോര്‍ക്കും ഇല്ലത്തോര്‍ക്കും എല്ലാം ഒരേ പോലെ തന്നെയല്ലേ ?
അപ്പൊ അവരെന്ത് ചെയ്യും ?
അവര്‍ക്ക് പറ്റില്ല്യ അത്രേന്നെ ..
അന്നേരം കുട്ടികള്‍ കുട്ടികള്‍ടെ വഴി നോക്കും .
ചേട്ടന് ആ പേപ്പര്‍ എടുത്തൊന്നു നോക്കിക്കേ ..
ബൈക്ക് മോഷണ കേസിലും മയക്കു മരുന്ന് കേസുകളിലും ഒക്കെ ആരാ പ്രതികള്‍ എന്ന് .
അധികവും പത്താം ക്ലാസും പ്ല്സ്ട്ടൂനും പഠിക്കുന്ന പിള്ളെര ..
എന്താ കാരണം ..
ഇതൊക്കെ തന്നെ ..
കൂടെ നടക്കുന്ന പിള്ളേരടെ ഒപ്പമെത്താന്‍ പൈസ വേണം. വീട്ടീന്നും കിട്ടില്ലാന്നു ഉറപ്പാകുമ്പോ അവരവരുടെ വഴി നോക്കുന്നു . .
അത്രേന്നെ ..
ഷോപ്പും അന്വേഷിച്ചു നില്‍ക്കുകയായിരുന്ന പുള്ളിയുടെ അടുത്തേക്ക് ഒരു കാര്യോമില്ലാതെ ചെന്ന് കഥാപ്രസംഗം നടത്തിയത് ഇഷ്ടപ്പെടാഞ്ഞിട്ടാണോ അതോ ഇനി പറഞ്ഞത് കാര്യമായി ആലോചിട്ടാണോ എന്നറിയില്ല
 ഹ്മം .. അല്ലേല്‍ തന്നെ കുട്ട്യോള്‍ക്ക് കഷ്ടപ്പാട് വല്ലതും അറിയാമോ .. ? ഞാനിന്നു രാത്രി വിളിച്ചു അവനോടൊന്നു സംസാരിച്ചു നോക്കട്ടെ എന്നും പറഞ്ഞു പുള്ളി തന്റെ സെക്യൂരിറ്റി കേബിനിലെക്ക് തന്നെ നടന്നു.
എനിക്കറിയാം .അയാള്‍ ഞാന്‍ പറഞ്ഞത് കേട്ടിട്ട് പിന്മാറിയതല്ല എന്നും അടുത്ത മാസത്തെ ഭക്ഷണ ചെലവ് കുറച്ചി ട്ടാണേലും ശമ്പളം കിട്ടുമ്പോ മകന്‍ പറഞ്ഞ 128gb തന്നെ അയാള്‍ വാങ്ങി കൊടുക്കുമെന്നും .
ഇതാ ചേട്ടന്റെ മാത്രം കാര്യമല്ലല്ലോ .. ?
മക്കളുടെ പല കാര്യങ്ങളിലും നമ്മള്‍ എല്ലാവരും അങ്ങിനെ തന്നെയല്ലേ ? .
കാര്യമായി ബാധ്യതകള്‍ ഒന്നുമില്ലാതിരുന്നിട്ടും പലര്‍ക്കും പ്രവാസം നിര്‍ത്തി നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെയാണ് .
കാശുള്ളവര്‍ കുട്ട്യോള്‍ടെ പ്രായമോ ആരോഗ്യ പ്രശ്നങ്ങളോ മറ്റു ദോശ വശങ്ങളോ ഒന്നും നോക്കാതെ ചോദിക്കുന്നതെന്തും വാങ്ങിച്ചു കൊടുത്ത് സ്വന്തം മക്കളെ സന്തോഷിപ്പിക്കുമ്പോ മറുവശത്ത് നന്നായി പഠിച്ചു വളര്‍ന്നു നാളെ സമൂഹത്തിനു ഒരുപാട് സംഭാവന ചെയ്യേണ്ട ഭാവി വാഗ്ദാനങ്ങളായ കുറച്ചു കുട്ടികളെ ക്രിമിനലുകള്‍ ആക്കാനും കൂടെ ചിലപ്പോ പരോക്ഷമായെങ്കിലും നമ്മള്‍ കാരണക്കാരായി തീരുന്നുണ്ട് .
തീര്‍ച്ചയായും കുട്ടികളെ സ്നേഹിച്ചു തന്നെയാണ് വളര്‍ത്തേണ്ടത് .
പക്ഷെ അതു ഒരിക്കലും നമ്മുടെ കാശ് കൊണ്ട് വാങ്ങി കൊടുക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ കൊടുത്താവരുത് .
മറ്റുള്ളവരോട് സ്നേഹവും അനുകമ്പയോടും കൂടെ പെരുമാറാനും ചുറ്റുമുള്ളവരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാനും ഒക്കെ പഠിപ്പിച്ചു കൊണ്ടായിരിക്കണം അത് .
എന്റെ മോന്‍ എന്റെ മോള്‍ എന്റെ മക്കള്‍ എന്ന് പറഞ്ഞു അവനു കിട്ടാവുന്ന ഏറ്റവും സൌകര്യങ്ങളും നല്‍കിക്കൊണ്ട് അതിനു ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല .
സ്ഥിരമായി കാറില്‍ മാത്രം യാത്രചെയ്തു ശീലിച്ച ഒരു കുട്ടി പെട്ടെന്ന് ഒരു ദിവസം ബസില്‍ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ അവനാകെ തളര്‍ന്നു പോകുന്നതായും എന്തോ വലിയ ജോലി ചെയ്തതായും ഒക്കെ തോന്നും .സമൂഹവുമായുള്ള ഇടപെടല്‍ കുറയുന്നത് കുട്ടികളെ അവരിലേക്കു തന്നെ ഉള്‍വലിയാന്‍ കാരണമാകും .
.
ശ്രീബുദ്ധന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഒരു കഥയുണ്ട്.
സിദ്ധാര്‍ഥ രാജകുമാരനെ യാതൊരു ദുഃഖവും അറിയിക്കാതെ യാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. കൌമാരം വരെ ദുഃഖം എന്തെന്നു സിദ്ധാര്‍ഥന്‍ അറിഞ്ഞിരുന്നില്ല.
ഒരാള്‍ കരയുന്നത് സിദ്ധാര്‍ഥന്‍ കണ്ടിട്ടില്ല.
വിശപ്പ്, ദാരിദ്യ്രം, ഹിംസ, അധര്‍മം തുടങ്ങിയ യാതൊരു വികാരങ്ങളും അറിയി ക്കാതെ രാജകൊട്ടാരത്തിന്റെ സുഖസൌകര്യങ്ങള്‍ക്കകത്ത് വളര്‍ന്നു വന്ന രാജകുമാരന്‍ ഒരു ദിവസം അവിചാരിതമായി ഒരു വിലാപയാത്ര കാണാന്‍ ഇടയായി.
രാജകുമാരന്‍ ആദ്യമായി ദുഃഖം എന്തെന്നറിഞ്ഞു. കണ്ണീരു കണ്ട്. മരണം എന്തെന്നറിഞ്ഞു.
പിന്നീട് ജീവിതത്തില്‍ ഒരിക്കലും സുഖമോ സന്തോഷമോ അറിയാതെ സിദ്ധാര്‍ഖന്‍ കൊട്ടാരം വിട്ടു. ശ്രീബുദ്ധനായി.
മാതാപിതാക്കള്‍ മക്കളെ സിദ്ധാര്‍ഥനെപ്പോലെ വളര്‍ത്തുന്നു. പക്ഷേ, അവര്‍ ഒരിക്കലും ശ്രീബുദ്ധനെപ്പോലെയാകുന്നില്ല.
സിദ്ധാര്‍ഥന് ഉണ്ടായ മാനസിക പരിവര്‍ത്തനം ലോകത്തിന് വെളിച്ചം നല്‍കുന്ന രീതിയിലായി.
എന്നാല്‍ നമ്മുടെ കുട്ടികള്‍ ഒരു വിലാപയാത്ര ആദ്യമായി കാണുമ്പോള്‍ തകര്‍ന്നുപോകുന്നു.
മാതാപിതാക്കളുടെ അമിതമായ പ്രതീക്ഷകള്‍ കടലെടുക്കുകയും ചെയ്യുന്നു.

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....