Saturday 5 August, 2017

ദേവാസുരം

ഒരുപക്ഷെ ഞാന്‍ കണ്ട ലാലേട്ടന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് ദേവാസുരം ആയിരിക്കും എന്നാണ് തോന്നുന്നത് .
ലാലേട്ടന്റെ ഹിറോയിസത്തിനു കാണുമ്പോ കാണുമ്പോ ഒക്കെ കയ്യടിക്കുമ്പോ തന്നെ എപ്പോഴും മനസ്സില്‍ കിടന്നിരുന്ന ഒരു സംശയം ണ്ട് . മാമ്പറ്റ അപ്പു കുട്ടന്‍ നായരുടെ പെങ്ങളുടെ മകന്‍ അച്യുതന്‍ (കൊച്ചിന്‍ ഹനീഫ ക്ക അവതരിപ്പിച്ച കഥാ പാത്രം) .
കലാമണ്ഡലം ഭാനുമതിയും അത്രയ്ക്കൊന്നും കലാഭിരുചി ഇല്ലാത്ത സഹോദരി ശാരദയും അച്യുതന്‍ എന്ന വ്യക്തിയെ ഇത്ര വെറുപ്പോടെ കാണാനുള്ള കാരണം പല കുറി സിനിമ കണ്ടിട്ടും മനസ്സിലായിട്ടില്ല എന്നതാണു സത്യം .
സിനിമ മുഴുവന്‍ പരിശോധിച്ചാല്‍ അച്യുതന്‍ എന്നാ കഥാപാത്രം ഇങ്ങനെയാണ് .
ചെറു പ്രായത്തില്‍ തന്നെ അച്യുതന്‍ നാട് വിട്ടു പോകുന്നു .
ഒരു ഹോട്ടലില്‍ ചായ എടുത്തു കൊടുത്തു ജോലി തുടങ്ങിയ അച്യുതന്‍
കഠിനാദ്വാനത്തിലൂടെ നാല് ഹോട്ടലുകളുടെ മുതലാളിയായിട്ടാണ് തിരിച്ചു വരുന്നത് .
നഷ്ടപ്പെട്ടു പോയാ സ്വത്തുക്കള്‍ വീണ്ടെടുത്തത് അഭിമാനത്തോടെ പറയുന്നത് അച്യുതന്‍ പഴമയോടും പഴമക്കരോടും എത്രത്തോളം സ്നേഹം ഉണ്ട് എന്നതിന് തെളിവാണ് .
പിന്നെ എന്തായിരിക്കും ഭാനുമാതിക്കും ശാരദ ക്കും അച്യുതനോട് ഇത്രത്തോളം അനിഷ്ടത്തിനു കാരണം . ?
എത്രത്തോളം എന്ന് പറയുമ്പോ ഗതികേട് കൊണ്ട് കല്യാണം കഴിച്ചു പോയി എന്ന് ശാരദ പറയുന്ന അത്രത്തോളം .
കിട്ടിയ ജോലിക്ക് പോലും പോകണ്ട എന്ന് പറഞ്ഞു കലാ മേഘലകളില്‍ വ്യാപൃതയാവാന്‍ മകളെ ഉപദേശിക്കുന്ന അപ്പു മാഷിന്റെ മക്കള്‍ക്ക് വിരോധം തോന്നാന്‍ മറ്റൊരു സാധ്യത ഉള്ളത് അച്യുതന്‍ കലാ വിരോധി ആയിരിക്കാം എന്നതാണ് .
തിരിച്ചു വന്ന ശേഷം നടത്തുന്ന ആദ്യത്തെ അഭിമുഖത്തില്‍ തന്നെ പണ്ടത്തെ പാട്ടും നൃത്തവും ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് ആ സംശയവും അച്യുതന്‍ തന്നെ പ്രേക്ഷകര്‍ക്ക് ദൂരികരിച്ചു തരുന്നുണ്ട് .
ഇനിയുള്ളത് മനസ്സ് കൊണ്ടും പ്രവൃത്തി കൊണ്ടും അച്യുതന്‍ ക്രൂരനായിരിക്കുക എന്നതാണ് . .
ഭാനുമതി വിവാഹത്തിനു സമ്മതമല്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു അവമാതിക്കുമ്പോ പോലും .
അയ്യോ ..
ഭാനുമതിക്ക് ഇഷ്ടമില്ലെങ്കില്‍ വേണ്ട അപ്പുമാമേ
ഇറക്കി വിടുകയൊന്നും ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ആ ഒരു സംശയത്തിനും വിരാമാമിടും .
(ആ സമയത്ത് അച്യുതന്റെ ചിലവിലാണ് അപ്പു മാഷും മക്കളും കഴിയുന്നത്‌ കൂടെ ഓര്‍ക്കുമ്പോ അച്യുതന്‍ ഒരിക്കല്‍ പോലും ക്രൂരന്‍ ആകാന്‍ കഴിയില്ല എന്ന് പ്രേക്ഷകര്‍ക്ക് വായിച്ചെടുക്കാം )
ചില രംഗങ്ങളില്‍ മാത്രമല്ല .
മംഗലശ്ശേരി നീലാണ്ടനോട് ഇനി ഇവരേ ഞാന്‍ നോക്കൊക്കോളും ഇവര്‍ക്ക് ഞാനുണ്ട് എന്ന് ഉത്തരവാദിത്വോടെയും അല്പം പരുഷമായും പറയുന്ന രംഗം ഒഴിച്ചാല്‍ ബാക്കി മുഴുവന്‍ സമയത്തും അച്യുതന്‍ സൌമ്യതയുടെയും വിനയത്തിന്റെയും ഒക്കെ ആള്‍ രൂപമാണ് .
അരങ്ങേറ്റത്തിനു സമ്മതിക്കാതെ നീര്‍ബന്ധിച്ചു നൃത്തം ചെയ്യിക്കുകയും അതിനു ശേഷം നീലാണ്ടന്‍ വീണു പോയതിലുമുള്ള മന സ്താപം ഒക്കെ ഉള്ളത് കൊണ്ട് ഭാനുമതിക്ക് നീലാണ്ടനോട് ഒരടുപ്പം തോന്നുന്ന പോലെ വാക്കുകളിലും പ്രവൃത്തിയിലും പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും ശാരദക്ക്‌ ഒരു പ്രണയം പോലും ഉള്ളതായി കാണിക്കുന്നില്ല .
അപ്പൊ മറ്റൊരു പ്രണയം ഉള്ളത് കൊണ്ട് സ്വാഭാവികമായി തോന്നിയേക്കാവുന്ന അനിഷ്ടത്തിനുള്ള സാധ്യതയും തള്ളി പോകുന്നു .
മകള്‍ മംഗലശ്ശെരിയില്‍ പോകുന്നത് അപ്പു മാഷ്‌ വിലക്കുമ്പോ നീലാണ്ടനില്‍ നിന്നും കൈ പറ്റിയ സഹായങ്ങളുടെ കണക്കു പറഞ്ഞാണ് ഭാനുമതി പ്രതിരോധിക്കുന്നത് .
അപ്പോള്‍ പോലും അച്ചുതന്റെ ചിലവില്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന ഭാനുമതിക്ക് ആ സഹായവും കണക്കുകളും ഒന്നും ഒരു പ്രശനമേ ആയി തോന്നുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് .
എങ്ങിനെ ഒക്കെ അരിച്ചു പെറുക്കി നോക്കിയാലും
കുടിച്ചും കൂത്താടിയും പെണ്ണ് പിടിച്ചും മറ്റുള്ളവരെ ദ്രോഹിച്ചും അച്ഛന്റെ സ്വത്തുക്കള്‍ ദൂര്‍ത്തടിച്ചും ജീവിച്ചു സുഖം കണ്ടെത്താന്‍ ശ്രമിക്കുന്ന വെളുത്ത് സുന്ദരനായ നായകനേക്കാള്‍ . പൂജ്യത്തില്‍ നിന്നും കഠിന പ്രയ്തനത്ത്തിലൂടെ ഉയരത്തില്‍ എത്തിയിട്ടും
പഴയ കാലങ്ങള്‍ ഒന്നും മറക്കാതെ അമ്മാമയെ അന്വേഷിച്ചു കണ്ടെത്തി സംരക്ഷിക്കാന്‍ കൂടെ നില്‍ക്കുന്ന കറുത്ത് തടിച്ചു സുന്ദരനല്ലാത്ത അച്യുതന്‍ അല്ലെ മുകളില്‍ നില്‍ക്കേണ്ടത് ?
പിന്നെ എന്ത് കൊണ്ട് ഒരിക്കല്‍ പോലും നമുക്കങ്ങനെ തോന്നുന്നില്ല ?
ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും ഒക്കെ നോക്കിയാല്‍ ഒരുത്തരമേ ഉള്ളൂ.
അച്യുതന്റെ നിറവും സൌന്ദര്യവും .
എത്ര ഒക്കെ പുരോഗമനം പറഞ്ഞാലും എന്തൊക്കെ വിപ്ലവം നടന്നാലും നമ്മുടെ ഒക്കെ മനസ്സില്‍ അതങ്ങനെ കിടക്കും .സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ , വിവാഹ കമ്പോളങ്ങളില്‍ ജോലി സ്ഥലങ്ങളില്‍ , അങ്ങിനെ നാലാള് കൂടുന്ന എല്ലായിടത്തും
നിങ്ങള്‍ക്കീ വ്യത്യാസം ഇപ്പോഴും കാണാന്‍ സാധിക്കും .
വെളുത്ത നിറം ഉള്ളവര്‍ എല്ലാം മോശക്കാരും കറുത്ത നിറമുള്ളവര്‍ എല്ലാം നല്ലവരും ആണ് എന്ന് സമര്ഥിക്കാന്‍ ശ്രമിക്കുകയൊന്നുമല്ല .
എന്നാല്‍ പലപ്പോഴും നമ്മള്‍ അങ്ങിനെ ഒക്കെ തന്നെ ആണ് എന്നുള്ളത് നമുക്കാര്‍ക്കും നിരാകരിക്കാന്‍ കഴിയിയുകയുമില്ല .
നിറത്തിന്റെ ആനുകൂല്യം ആസ്വദിക്കുന്നവര്‍ക്ക് ചിലപ്പോള്‍ അത്ര പെട്ടെന്ന് മനസ്സിലാകണം എന്നില്ല . കാരണം സിനിമകളിലെ ഒക്കെ കാര്യം പറഞ്ഞ പോലെ തന്നെ ഇതൊന്നും നമ്മള്‍ അറിഞ്ഞു കൊണ്ട് ചെയ്യ്ന്നതല്ലല്ലോ . നമ്മുടെ മനസ്സില്‍ പതിഞ്ഞു പോയതല്ലേ .
എന്നാല്‍ പല തവണ അവഗണ ഏല്‍ക്കേണ്ടി വരുന്നവര്‍ക്ക് ഒരിക്കലെങ്കിലും മനസ്സിലാകാതിരിക്കുകയുമില്ലല്ലോ . ?
കാണാന്‍ അല്പം സൌന്ദര്യം ഉള്ളവര്‍ ചെയ്യുന്നത് നേരമ്പോക്കും അല്പം നിറം കുറഞ്ഞവര്‍ ചെയ്യുന്നത് പോക്ക്രിത്തരവും ആകുന്നതു നമ്മുടെ ഒക്കെ ഈ മനോഭാവം കൊണ്ടായിരിക്കണം .
വിനായകന്‍ എന്നാ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തതും മറ്റൊരു കാരണവും കൊണ്ടല്ല .
ആത്മഹത്യ എന്നല്ല അതിനെ ഭൂരിഭാഗം പേരും വിശേഷിപ്പിച്ചു കണ്ടത് . കൊലപാതകം എന്നാണ് .
അതെ കൊലപാതകം തന്നെ ആണ് .
വിനായകന്‍ എന്ന പതിനെട്ടു വയസ്സുള്ള കറുത്ത ചെറുപ്പക്കാരന്‍ മുടി നീട്ടി വളര്‍ത്തിയത് കൊണ്ട് മാത്രം കുറ്റവാളി ആയതും .
ചെറു പ്രായം ആണെന്ന് പോലും ഓര്‍ക്കാതെ ക്രൂരമായും മര്‍ദിച്ചതും അത് കഴിഞ്ഞു പോലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ അച്ഛനോട് മകനെ
ചെകിടടച്ചു ഒന്ന് കൊടുക്കൂ എന്ന് കല്‍പ്പിച്ചതും മുടി മുറിക്കാന്‍ അജ്ഞാപിച്ചതും ഇത് കൊണ്ടൊക്കെ തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .
അല്ലെങ്കില്‍ കളികള്‍ ഇഷ്ടപ്പെട്ടിരുന്ന ,തിമില വായിക്കാറുണ്ടായിരുന്ന , ആനയും പൂരവും ഒക്കെ ഇഷ്ടമുണ്ടായിരുന്ന ഒരുപാട് സൌഹൃദങ്ങള്‍ സൂക്ഷിച്ചിരുന്ന ഭാവിയില്‍ എന്തൊക്കെയോ ആയി തീരേണ്ട മിടുക്കനായ ഒരു മകനെ മാതാ പിതാക്കള്‍ക്ക് നഷ്ട്ടപ്പെടില്ലായിരുന്നു .
മാറ്റം ഹൃദയത്തില്‍ നിന്ന് തന്നെ കൊണ്ട് വരണം ,
നമുക്ക് പറ്റിയില്ലാന്നു ഇല്ലെങ്കില്‍ നമ്മളില്‍ നിന്നും വന്നു പോയാ വീഴ്ചകള്‍ എന്ന് തോന്നുന്നത് മക്കളിലൂടെ എങ്കിലും തിരുത്തണം . അല്പം സമയം എടുത്ത്തിട്ടാണെങ്കിലും അതിനു ശ്രമിക്കുകയെങ്കിലും ചെയ്യാതിരിക്കുന്നത് വലിയ ക്രൂരതയാണ് .
പക്ഷെ നിയമ പാലകരെ ..
നിങ്ങള്‍ ദയവു ചെയ്തു ഒരിക്കലും ഈ രീതിയില്‍ ചിന്തിക്കരുത് .
ഒരിക്കല്‍ അബദ്ധത്തില്‍ പോലീസ ജീപ്പില്‍ അകപ്പെട്ടത് -
എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് .
വണ്ടികള്‍ തമ്മില്‍ ഉരസിയ കേസാണെങ്കിലും പ്രശ്നം തീരതായപ്പോള്‍ പോലീസ് വന്നു ജീപ്പില്‍ കയറ്റി .
അതിനു ശേഷം എന്നെ അടി മുടി ഒന്ന് നോക്കി ആദ്യം ചോദിച്ച ചോദ്യം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് .
നീ ആരാട..
തമിഴ് നാട്ടില്‍ നിന്നും വന്ന ചട്ടമ്പിയോ .
ശേഷം ആകെ ഒന്ന് ഉഴിഞ്ഞ് ഉടച്ചു വാര്‍ക്കാന്‍ പറ്റിയ തടിയാണല്ലോ എന്ന് പറഞ്ഞു മുട്ട് കാലില്‍ പിടിച്ചു അമര്‍ത്തി കൊണ്ടിരുന്നു .
ചെറിയ ചെറിയ അവഗണനകള്‍ ഒക്കെ ചെറുപ്പം മുതലേ ശീലമായിരുന്നെങ്കിലും വീട്ടിലും നാട്ടിലും കിട്ടിയിരുന്ന അമിത പരിഗണന എന്നെ ആ തരത്തില്‍ ഒരിക്കലും ചിന്തിപ്പിച്ചിരുന്നില്ല .
പിന്നെ ഒരുപാട് തവണ സംഭവിക്കുമ്പോ നമുക്ക് ശീലവും ആകുമല്ലോ .
എന്നാല്‍ ഞാന്‍ ഈ തരത്തില്‍ രൂപമുള്ള ഒരു ഭീകരന്‍ ആണെന്ന് ആദ്യമായി മനസ്സിലാക്കിയത് പോലീസുകാരന്റെ ആ ചോദ്യത്തോട് കൂടിയാണ് .
എന്ത് പറയണം എന്ന് പറയാതെ ഞാന്‍ പുള്ളിയുടെ കണ്ണിലേക്ക് മിഴിച്ചു നോക്കിയെങ്കിലും അന്നത്തെ സി .ഐ ക്ക് ഉപ്പയെ പരിചയമുള്ള ആളായത് കൊണ്ട് കൂടുതല്‍ പരുക്കുകളും പരീക്ഷണങ്ങളും കൂടാതെ രക്ഷപ്പെട്ടു പോന്നു .
പറഞ്ഞ് വന്നത് എനിക്കത് ആദ്യത്തേയും അവസാനത്തെയും അനുഭവം ആയിരുന്നെങ്കിലും ഒന്ന് ഭയപ്പെടുത്തുക എന്നത് അല്ലെങ്കില്‍ ഒരു ഭീകരത സൃഷ്ട്ടിക്കുക എന്നത് പോലീസുകാരുടെ ഒരു രീതി ആണെന്ന് തോന്നുന്നു .
ഒരുപാട് ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടി വരുന്ന നിയമപാലകര്‍ക്ക് അത് ചിലപ്പോ സത്യാവസ്ഥ മനസ്സിലാക്കാനുള്ള തന്ത്രമോ സൂത്രമോ ഒക്കെ ആയിരിക്കും .
എന്നാല്‍ ഇതില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ് .
ഒന്ന് വിനായകന് സംഭവിച്ചത് പോലെ ജീവന്‍ തന്നെ നഷ്ടപ്പെട്ടു പോകുക രണ്ടാമത്തെത് ഒരല്പം ക്രിമിനല്‍ സ്വഭാവം ഉള്ളില്‍ എവിടെയോ ഉണ്ടെങ്കില്‍ അത് പുറത്തേക്ക് കൊണ്ട് വരാനുള്ള ഒരു ഊര്‍ജ്ജം അല്ലെങ്കില്‍ ഒരു ലൈസന്‍സ് ഇങ്ങനെ മുഖത്ത് നോക്കി ചട്ടമ്പി വില്ലന്‍ എന്നൊക്കെ നാല് തവണ വിളിച്ചു കഴിയുമ്പോഴേക്കും അവനു കിട്ടിയിരിക്കും .
എന്താ പറയുക എന്നറിയില്ല
എന്നോട് തല്ലാന്‍ പറഞ്ഞപ്പോ ഞാന്‍ അവന്‍ അടിച്ചിരുന്നെങ്കില്‍ ആ ആതമഹത്യ ചിലപ്പോള്‍ അവര്‍ എന്റെ തലയില്‍ ചാര്‍ത്തി തന്നേനെ എന്ന് ആ അച്ഛന്‍ പറഞ്ഞത് എത്ര വേദനയോടെ ആയിരിക്കും.
അങ്ങിനെ തോന്നാന്‍ മാത്രമുള്ള ക്രൂരത ആ അച്ഛന്റെ മുന്നില്‍ വെച്ച് പോലും ചെയ്തിരുന്നു എന്നല്ലേ ഇതില്‍ നിന്നും മനസ്സിലാകുക .
പതുക്കെ പതുക്കെ എല്ലാവരും മാറുമായിരിക്കും അല്ലെ ? നന്മകളും തിന്മകളും പറഞ്ഞു തരുന്ന പുരാണങ്ങളില്‍ എങ്കിലും കറുത്ത ഭീകര രൂപിയായ ഒരു ദേവനെ എങ്കിലും നമുക്ക് പരിചയപ്പെടുത്തി തരണമായിരുന്നു .
ആ അത് തന്നെ ..
അമരത്തില്‍ അച്ഛന്റെ സ്ഥാനത്ത് ടി.ജി രവിയും അശോകന്റെ സ്ഥാനത്ത് മമ്മുക്കയും ആയിരുന്നെങ്കില്‍ നമ്മള്‍ അച്ഛന് വേണ്ടി ഇത്ര കണ്ണീര്‍ ഒഴുക്കില്ലായിരുന്നു എന്ന്

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....