Monday 23 January, 2017

യാത്ര

ഒന്നുമില്ലായ്മയില്‍ നിന്നാണ് 
യാത്ര തുടങ്ങിയത്. 
ഒടുക്കവും മറിച്ചല്ല എന്ന 
ഉത്തമ ബോധ്യത്തോടെയാണ് 
യാത്ര തുടര്‍ന്നത്. 

ഓരോ ചുവട് പിഴയ്ക്കുമ്പോഴും -
എത്തി പിടിക്കാനോ താങ്ങാവാനോ 
വഴിയിലൊരു ചില്ലയെങ്കിലും കാണും 
എന്നൊരു പ്രതീക്ഷയായിരുന്നു.
കാഴ്ചകള്‍ ഏറെയും 
 മങ്ങിയതായിരുന്നെങ്കിലും- 
മങ്ങിയ കാഴ്ചകള്‍ക്കപ്പുറമെവിടെയോ 
തെളിഞ്ഞു ശാന്തമായൊരു തീരം 
 കാത്തിരിപ്പുണ്ടാകുമെന്നു വെറുതെ 
മോഹിക്കുമായിരുന്നു.

എന്നാലിന്ന് പ്രതീക്ഷകളുടെ 
എല്ലാ കണികകളും നഷ്ടപെട്ടിട്ടും 
അതിന്റെ തുടിപ്പുകളോ സ്പന്ദനങ്ങളോ 
തരിമ്പ് പോലും അവശേഷിക്കുന്നില്ല 
എന്നറിഞ്ഞിട്ടും ഞാന്‍ യാത്ര -
തുടരുകയാണ്.
കാരണം കാലമെന്ന അഗ്നിയില്‍ 
നീറി നീറി പാകപ്പെട്ടു 
ഉയരത്തെഴുന്നെറ്റതാണ് ഞാന്‍ 
ഇന്നെന്നില്‍ പ്രതീക്ഷകളുടെ 
ഭാണ്ഡ കെട്ടുകളോ 
തോല്‍വികളുടെ മനം മടുപ്പിക്കലുകളോ 
ഒന്നും തന്നെ അവശേഷിക്കുന്നില്ല .
കാത്തിരിക്കുന്നത് പ്രകൃതിയിലലിഞ്ഞി-
ല്ലാതാവുന്ന ദിവസത്തെ മാത്രം.

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....