Wednesday 13 February, 2019

ചുമര്‍ ചിത്രങ്ങള്‍

താമസം മാറിയത് പ്രമാണിച്ച് പെട്ടിയില് നിന്നും സാധനങ്ങളടുക്കി വെക്കുന്നതിനിടയിലാണ് ഈ വാച്ച് കണ്ണില് പെട്ടത്.
അവളും മോളും ഇവിടെ വന്ന സമയത്ത് ഏതോ കടയില് നിന്നും സെയില്സമാന് കയ്യില് വെച്ച് കൊടുത്തതാണ്.
പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമായതു കൊണ്ടായിരിക്കണം അവളതു നിലത്തു വെക്കാറെ ഇല്ലായിരുന്നു .
ഏതു നേരവും ഇതും കെട്ടി കൊണ്ടേ നടക്കൂ..
ഉറങ്ങാന് കിടക്കുമ്പോ പോലും അഴിച്ച് വെക്കാന് പറഞ്ഞ കേള്ക്കാറില്ല.
അവള് വരുമ്പോഴേക്കും ഞാന് വാങ്ങി വെച്ചിരുന്നൊരു വാച്ച് ഇടക്കെങ്കിലുമൊന്ന് കെട്ടി കാണാന് ചില്ലറ ഒന്നുമല്ല സങ്കടമഭിനയിച്ചിരുന്നത്.
എന്റെ ബുദ്ധിപൂര്വ്വമുള്ള സൂക്ഷ്മാഭിനയത്തില് വീണ് പുറത്തേക്കിറങ്ങുമ്പോഴൊക്കെ അവളത് കെട്ടാന്തയ്യാറാകുമെങ്കിലും തിരിച്ച് വീട്ടിലേക്കു കയറി വന്ന ഉടനെ അതൂരികളഞ്ഞ് ഇത് തന്നെ എടുത്തു കെട്ടും.
നാട്ടിലേക്ക് തിരിച്ചു പോകുന്ന വരെയും ഇത് തന്നെയായിരുന്നു സ്ഥിതി .
ഇന്നലെ പ്രതീക്ഷിക്കാതെ പെട്ടെന്നിത് കയ്യില് കിട്ടിയപ്പോ അവരിവിടുണ്ടായിരുന്ന ഒരു മാസം മുഴുവന് കണ്മുന്നിലൂടെ മിന്നി മറഞ്ഞു പോയി.
വൈകീട്ട് വിളിച്ചപ്പോ മറ്റു സംസാരങ്ങള്ക്കിടയില്
നീ എന്തെ മോളിവിടെ കെട്ടി കൊണ്ട് നടന്നിരുന്ന
വാച്ചെടുക്കാതെ പോയതെന്നന്വേഷിച്ചപ്പോ
മറുപടി ഇങ്ങനെ ആയിരുന്നു .
"അത് ഞാന് മനപ്പൂര്വ്വം വെച്ചത് തന്നെയാ..
അത് കിട്ട്യാ ഇങ്ങള് നല്ലോണം സൂക്ഷിച്ചു വെച്ചോളുമെന്നനിക്കറിയാമായിരുന്നു"
അത് ശരിയാണ് ..
ഇതിനി ഇവിടെ തൂങ്ങി കിടക്കട്ടെ .
ഒരു ദിവസത്തെ എല്ലാ യുദ്ധങ്ങളും കഴിഞ്ഞ്
കട്ടിലിലിങ്ങനെ ചാഞ്ഞ് കിടക്കുമ്പോ
ഓര്ക്കാനിഷ്ടമുള്ള ചിത്രങ്ങള് ഉറങ്ങുന്നതിനു മുന്പ് 
ചുമരില്തെളിഞ്ഞു കാണാമല്ലോ .. 💞

ദുരാഗ്രഹം













കഴിഞ്ഞു പോയനുഭവങ്ങളും
കണ്ടു മറക്കാത്ത സ്വപ്നങ്ങളു
മൊരു പോലെ തന്നെയാണ്.
കഴിഞ്ഞു പോയാ പിന്നെ
രണ്ടുമോര്‍‍ത്തിരിക്കാനേ പറ്റൂ..
ഏറെ ഇച്ഛിച്ചിരുന്ന
നടക്കാന്‍ തരമില്ലാത്തൊരു ദുരാഗ്രഹം
ഒരിക്കലെന്നെയും തേടി
സ്വപ്നത്തിലൂടെ‍ വന്നിരുന്നു .
മറക്കാനിഷ്ടമില്ലാത്ത സത്യങ്ങളെ
സ്വപ്നത്തിലെന്ന പോലെ ഓര്‍ത്തിരിക്കുമ്പോ..
ക്ഷണിക്കാതെ കയറി വന്നയാ
ദുരാഗ്രഹത്തെ സത്യമെന്ന പോലെ-
ഓര്‍ത്തിരിക്കാനാണെനിക്കിഷ്ടം.

എങ്ങിനെ മറക്കും

ഒരിക്കല്‍ അനുഗ്രഹീത ഗായകനും സംഗീത സംവിധായകുമായിരുന്ന ഉദയബാനു സര്‍ നെ കാണാന്‍ ഒരു വൃദ്ധന്‍ വസതിയിലെത്തി.
മുഷിഞ്ഞ കുപ്പായവുമണിഞ്ഞ് അവശനായിരുന്ന അയാളുടെ ആവിശ്യം ആകാശവാണിയില്‍ പാടാനുള്ള ഒരവസരമായിരുന്നു,
ഒരു കാലത്ത് സൂപ്പര്‍ സ്റ്റാര്‍ പരിവേഷമുണ്ടായിരുന്ന വലിയ ഗായകന്റെ അവസാന കാലത്തെ അവസ്ഥയായിരുന്നു ഇത്.
ആ അവസ്ഥയിലും അദ്ദേഹത്തിനു സംഗീതം എന്നത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഒന്നായിരുന്നു .
ഈ ഉദയബാനു സര്‍ തന്നെ തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ കോഴിക്കോട് അബ്ദുല്‍ ഖാദര്‍ പാടി തകര്‍ത്തിരുന്ന വേദികള്‍ ഒന്ന് അടുത്ത് കാണാന്‍ പോലും സാധിക്കാതെ ആള്‍ക്കൂട്ടത്തില്‍ ഒരാളായി നിന്നിട്ടുണ്ട് .
കോഴിക്കോടിന്റെ സംഗീത സംസകാരത്തിന്റെ
സംഭാവനകളായിരുന്നു അബ്ദുല്‍ ഖാദറും ബാബുക്കയുമെല്ലാം ..
സിനിമയോ നാടകമോ ഒന്നും സംഗീത വഴിയിലൂടെ നടക്കാന്‍ ഇവര്‍ക്ക് പ്രലോഭാനാമയിരുന്നില്ല .
മറിച്ച് ..സംഗീതം തന്നെ ആയിരുന്നു ഇവരുടെ ജീവിതം.

ചെറുപ്പകാലത്ത് ചര്‍ച്ച് ഗായകനായിരുന്നു ലെസ്ലി . 
പകല്‍ പള്ളിയില്‍ വയലിന്‍ വായിക്കുകയും സന്ധ്യയായാല്‍ ഉത്തരേന്ത്യന്‍ മെഹഫിലുകള്‍ തേടി പോകുകയും പാതിരാത്രി കയറി വരികയും ചെയ്തിരുന്ന മകനെ ഉത്തവരാദിത്തമുള്ള വ്യക്തിയാക്കി മാറ്റാന്‍ അവന്റെ പതിനേഴാമത്തെ വയസ്സില്‍ ബര്‍മ്മയില്‍ ഉള്ള തന്റെ സഹോദരിയുടെ അടുത്തേക്ക് പറഞ്ഞയച്ചു.
പക്ഷെ ..
എവിടെയെത്തിയാലും തന്റെ രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള സംഗീതത്തെ നഷ്ട്ടപ്പെടുത്താന്‍ അയാള്‍ തയ്യാറായിരുന്നില്ല ..
റങ്കൂണിലെ സംഗീത വിരുന്നുകളില്‍ അയാള്‍ സ്ഥിര സാന്നിധ്യമായി.
സംഗീത്തിന്റെ പുതിയ തലങ്ങള്‍ അയാള്‍ അവിടെ നിന്നും സ്വായത്തമാക്കി .
തന്റെ ഇരുപാതാമത്തെ വയസ്സില്‍ കോഴിക്കോട്ടെക്ക് തിരിച്ചു വരുമ്പോഴേക്കും ലെസ്ലിയെന്ന കൌമാരക്കാരന്‍ അബ്ദുല്‍ ഖാദര്‍ ആയി മാറി കഴിഞ്ഞിരുന്നു .









കോഴിക്കോട് മിട്ടായി തെരുവിലെ വാസു പ്രദീപിന്റെ പ്രദീപ്‌ അര്ട്ട്സില്‍ ബാബുക്കയും കാദര്‍ക്കയും അടക്കമുള്ള കലാകാരന്മാര്‍ ഒത്തു കൂടാന്‍ തുടങ്ങി .
മാപ്പിളാ ഗാനങ്ങളും റേഡിയോ ഗാനങ്ങളും നാടക ഗാനങ്ങളും അബ്ദുല്‍ കാദരിന്റെ കണ്ഠത്തില്‍ നിന്ന് ഒരു പോലെ ഒഴുകിയെത്തി.
അങ്ങിനെ ചുരുങ്ങിയ കാലം കൊണ്ട്
കോഴിക്കോട്ടുകാര്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്ത
ഏറ്റവും പ്രിയപ്പെട്ട ഗായകനായി അയാള്‍ വളര്‍ന്നു.
അന്നു മാനാഞ്ചിറ മൈതാനയില്‍ നടത്തപ്പെട്ടിരുന്ന
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മീറ്റിങ്ങില്‍ ഉയര്‍ന്നു കേട്ടിരുന്ന വിപ്ലവ ഗാനങ്ങളും‍ അബ്ദുല്‍ കാദറിന്റെ ശബ്ദത്തിലുള്ളതായിരുന്നു.
കോഴിക്കോട്ടെ മൈതാനങ്ങളെയും സംഗീത ക്ലാബ്ബുകളെയും പാര്‍ട്ടി മീറ്റിങ്ങുകലേയും ഒരു പോലെ പുളകം കൊള്ളിച്ചിരുന്ന
കാദര് തന്റെ ശൈലി കൊണ്ട് അന്നറിയപ്പെട്ടിരുന്നത് "മലബാര്‍ സൈഗള്‍" എന്നായിരുന്നു.











ബാബുക്കയെ പോലെ ഉള്ളവരോട് അടുത്ത ആത്മബന്ധം സൂക്ഷിക്കുമ്പോ പോലും അദ്ദേഹം അവസരങ്ങള്‍ക്ക് വേണ്ടി ആരെയും തേടി ചെന്നില്ല.
സംഗീതം ശ്വസിച്ചു സംഗീതമായി ജീവിച്ചു എല്ലാവര്‍ക്കുമിടയില്‍ നിശബ്ദനായി തുടര്‍ന്നു.
അത് കൊണ്ട് തന്നെ..
1954 ല്‍ പുറത്തിറങ്ങിയ നീലക്കുയിലിനു ശേഷം
പിന്നീട് അദ്ദേഹത്തിന് പാടാന്‍ അവസരം ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം 1966 ല്‍ പുറത്തിറങ്ങിയ മാണിക്യ കൊട്ടാരം എന്നാ ചിത്രത്തിലായിരുന്നു .
അത് തന്നെ ആയിരുന്നു അദ്ദേഹം അവസാനം പാടിയ സിനിമാ ഗാനവും.
അവസാന കാലത്ത് വല്ലാതെ വിശമാവസ്ഥയിലായി പോയ സമയത്ത് സുഹൃത്തുക്കള്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ ജീവിത കഥ നാടകമാക്കുകയും അതില്‍ നിന്ന് ലഭിച്ച വരുമാനമുപയോഗിച്ച് ഒരു കൊച്ചു വീട് നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്തു.
കാദര്‍ക്ക അവസാന കാലം ചിലവഴിചിരുന്നതും അന്ത്യ ശ്വാസം വലിച്ചതും ആ വീട്ടില്‍ വെച്ച് തന്നെയായിരുന്നു .
പാടിയിരുന്ന വിഷാദ ഗാനാങ്ങള്‍ പോലെ തന്നെ നിര്‍ഭാഗ്യവും സങ്കടങ്ങളും ജീവിതത്തിലും മരണത്തിനു ശേഷവും പിന്തുടര്‍ന്നു എന്ന് വേണം പറയാന്‍. 
പിതാവിന്റെ പാത പിന്തുടര്‍ന്ന് ഗസല്‍ വേദികളും സംഗീത സദസ്സുകളുംകീഴടക്കിയിരുന്ന മകന്‍ നജ്മല്‍ ബാബുവും ചെറുപ്പ കാലം മുതല്‍ കലാ രംഗത്തുണ്ടായിരുന്ന സത്യജിത്തും അദ്ദേഹത്തിന്റെ ബാക്കി ഉണ്ടായിരുന്ന സംഗീതത്തെയും കൊണ്ട് നേരത്തെ തന്നെ ഈ ലോകം വിട്ടു പോയതും അത് കൊണ്ടായിരിക്കണമല്ലോ.
ശരീരം കൊണ്ട് ശാരീരം കൊണ്ട് അനുഗ്രഹീതനായ ആ കലാകാരനു പക്ഷെ ..
ജീവിതത്തിനു വേണ്ടത്ര തിളക്കം നല്‍കാന്‍ കഴിയാതെ ഇല്ലായ്മയോടെയാണ് അവസാനിക്കേണ്ടി വന്നത് .
ഇന്നിപ്പോ അന്ന് കൂടെ ഉണ്ടായിരുന്ന മഹാരഥന്മാരും
ഓരോരുത്തരായി പൂര്‍ണ്ണമായും കളം വിട്ടു കഴിഞ്ഞിരിക്കുന്നു .

ഒരു പക്ഷെ കാദര്‍ക്കയുടെ ഒരു പാട്ട് കേള്‍ക്കുമ്പോ
അതിലെ ഗായകനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാരെയും
പുതിയ തലമുറക്ക് ചിലപ്പോ അന്യമായിരിക്കാം .
പക്ഷെ .. ..
കാദര്‍ക്ക പാടി വെച്ചിട്ട്‌ പോയ പാട്ടുകള്‍
അത് ......
കാലമെത്ര കഴിഞ്ഞാലും ..
അതേ മനോഹരിതയോടെ തന്നെ ..
ഒരു കാല കഘട്ടത്തിന്റെ അടയാളമായി ഇവിടമാകെ
ഒഴുകിക്കൊണ്ടേയിരിക്കും ..... 

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....