Wednesday 18 November, 2020

സ്വര്‍ഗ്ഗം

 


ശരിയും തെറ്റും


കുറച്ചു പേര് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു.

സെര്വ് ചെയ്യുന്നതിനിടെ ഒരാളുടെ കയ്യില് നിന്ന്
ഒരു കഷ്ണം റൊട്ടി താഴെ പോയി.
റൊട്ടി നിലത്ത് തൊട്ടു തൊട്ടില്ല എന്ന നിലയിലെത്തിയപ്പോഴേക്കും മറ്റൊരാള് അതിനെ റാഞ്ചി എടുക്കുകയും അതിനെ തുടച്ചു വൃത്തിയാക്കി വീണ്ടും ഭക്ഷിക്കാന് ആരംഭിക്കുകയും ചെയ്തു.
ഇത് കണ്ട മുഴുവന് പേരും അയാളെ തുറിച്ചു നോക്കി
ശകാരിക്കാന് ആരംഭിച്ചു.
നീ പടിച്ചവനല്ലേ ?
വിദ്യാഭ്യാസമില്ലേ ?
എന്നിട്ടും നീ എന്താണീ കാണിക്കുന്നത് ?
എന്ത് പറ്റി ?
നിലത്തു വീണ ആ റൊട്ടി നീ എന്തിനാണ് ഭക്ഷിക്കുന്നത്?
നിലത്തു വീഴും മുന്നേ ഞാനത് തിരിച്ചെടുത്തല്ലോ .. ?
എന്നാലും അത് വീണതല്ലേ .. ?
ഇല്ല !
ഈ റൊട്ടിയില് ഒരു തരി പൊടി പോലുമില്ല.
അത് കൊണ്ട് തന്നെ
ഇത് കളയുക എന്ന് പറയുന്നത് എന്നെസംബന്ധിച്ചിടത്തോളം
വളരെ വിഷമം പിടിച്ച ജോലിയാണ്.
അവനതു ഭക്ഷിക്കാതിരിക്കാന്
അവരവനെ ശകാരിച്ചു കൊണ്ടേ ഇരുന്നു.
ശകാരങ്ങള്ക്കിടയില്
അവനതു കഴിച്ചു തീര്ക്കുകയും ചെയ്തു.
വിശപ്പറിഞവനും അറിയാത്തവരും
തമ്മിലുള്ള ചില ശരികളും തെറ്റുകളും.
അല്ലെങ്കിലും ചില ശരികള് മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താന് അവരതനുഭാവിക്കാത്ത കാലം വരെ വലിയ ബുദ്ധിമുട്ടാണ്.

ലോകം സൂപ്പര്‍ഫാസ്റ്റ് ആകുന്നതിനിടെയുള്ള നഷ്ടപ്പെടലുകള്‍!

 



"മനസ്സകമില്

മരുഭൂമി വെറുത്ത്
സകലതും മടുത്ത്
ജീവിതം തകര്ത്ത്"
മനസ്സകമില് മുഹബ്ബത്ത് പെരുത്ത് എന്ന് മാപ്പിള പാട്ടിന്റെ ഈണത്തില് ആരോ തട്ടികൂട്ടിയ ഈ ഗാനം ആദ്യമായി കേട്ടത് പതിമൂന്നു വര്ഷം മുന്പ് പ്രവാസി ആയി ദുബായില് എത്തിയപ്പോഴായിരുന്നു.
അതിന്റെ വരികള് എഴുതിയത് ഏതെങ്കിലും ഒരു പ്രവാസി തന്നെയാകാനാണ് സാധ്യത.
ആരോ പാടി വെച്ച ആ ഗാനം ക്യാന്സല് ചെയ്തു പോകുന്ന ഒരാളെ അയാളുടെ സുഹൃത്തുക്കള് എല്ലാവരും കൂടെ ചേര്ന്നു ആഘോഷമായി യാത്രയാക്കുന്ന വീഡിയോയുടെ പശ്ചാത്തല സംഗീതമായി ചേര്ത്ത് വെച്ചിരിക്കുന്നു.
ഒരിക്കല് അങ്ങനെ യാത്ര തിരിക്കുന്നതും സ്വപ്നം കണ്ട് ഒറ്റയിരുപ്പില് ഞാന വീഡിയോ എത്ര തവണ കണ്ടു തീര്ത്തു എന്ന് എനിക്ക് തന്നെ ഓര്മ്മയില്ല.
ജോലി അന്വേഷിച്ചു നടക്കുന്നതിന്റെ ഇടവേളകളില് വിരഹ ഗാനങ്ങള് തേടിപിടിച്ചു കേള്ക്കലായിരുന്നല്ലോ അന്നത്തെ പ്രധാന വിനോദം. അതിനിടക്കാണ് നാട്ടിലേക്കുള്ള മടക്ക യാത്ര ആഘോഷമാക്കുന്ന സുഹൃത്തുക്കളുടെ ഈ വീഡിയോ കണ്ണില് ഉടക്കിയതും.
ആളുകള് മൊബൈലില് മുഖം പൂഴ്ത്തി തുടങ്ങാത്ത കാലമായിരുന്നു അത് . ഇന്റര്നെറ്റും, മെയിലും,ചാറ്റ് റൂമുകളും,സോഷ്യല് മീഡിയകളുമൊക്കെ ഉണ്ടെങ്കിലും ഫോണ് ഇന്റര്നെറ്റും സ്മാര്ട്ട് ഫോണുകളും അത്ര സുലഭമല്ലായിരുന്നു.
അത് കൊണ്ട് തന്നെ ആളുകളുടെ സോഷ്യല് മീഡിയ ഉപയോഗം അവര് കമ്പ്യൂട്ടറോ ലാപ്‌ ടോപ്പോ ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് പരിമിതപ്പെട്ടിരുന്നു.
ഒരു ബെഡില് കിടക്കുന്നവന് അടുത്ത് ബെഡില് കിടക്കുന്നവനോട് വാട്സപ്പ് ചെയ്തു കാര്യങ്ങള് പറയുന്ന കാലമല്ലാത്തത് കൊണ്ട് തന്നെ റൂമില് നടക്കുന്ന എന്ത് ചെറിയ കാര്യങ്ങളും കൂട്ടമായ ആഘോഷങ്ങളായിരുന്നു.
അത് ബിരിയാണി വെക്കലാകട്ടെ ,നാട്ടില് പോകുന്നവനുള്ള യാത്രയപ്പാകട്ടെ , ഫുട് ബോള് മാച്ചാകട്ടെ , വാരാന്ത്യത്തിലുള്ള മുട്ടി പാട്ടാകട്ടെ അങ്ങനെ വീണു കിട്ടുന്ന എന്ത് ആഘോഷങ്ങളും നാട് വിട്ടു നില്ക്കുന്ന പ്രവാസികളുടെ വലിയ വലിയ സന്തോഷങ്ങളായി മാറി.
ഇന്നും ആളുകള് നാട്ടിലേക്ക് വെക്കേഷനായും ക്യാന്സല് ആയും യാത്ര പോകാറുണ്ട്.
പക്ഷേ പഴയ പോലെയുള്ള ആഘോഷങ്ങളോ സന്തോഷങ്ങളോ ഇല്ല എന്ന് മാത്രം.
നാട്ടിലേക്കുള്ള സാധങ്ങള് ഒരുമിച്ചു പര്ച്ചേസ് ചെയ്തു തുടങ്ങുന്നത് മുതല് പെട്ടി കെട്ടി പേരെഴുതുന്നതും, ഏതു പാതിരാത്രിയായാലും യാത്ര പോകുന്നവനെ എയര്പോര്ട്ട്‌ വരെ അനുഗമിക്കുകയും ഒക്കെ ചെയ്യുന്ന സുഹൃത്തുക്കളെ കാണുക എന്നത് ഇപ്പൊ വളരെ വളരെ വിരളമായി തീര്ന്നിരിക്കുന്നു.
ഒരാള് യാത്ര പോകുന്നു എന്നറിയത് തന്നെ ചിലപ്പോ തലേന്നാള് ആയിരിക്കും.
നാട്ടിലേക്കുള്ള പര്ച്ചേസെല്ലാം അവന് ഒറ്റയ്ക്ക് തന്നെ ചെയ്ത് തീര്ത്തിട്ടുണ്ടാകും.
ശേഷം അവന് ഒറ്റയ്ക്ക് തന്നെ പെട്ടി കെട്ടാന് തുടങ്ങുന്നത് കാണുമ്പോ നമ്മള് പണ്ട് ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ എന്നോര്മയുള്ള ഒരുവന് വാട്സപ്പില് നിന്നും തല ഉയര്ത്തി ഒറ്റയ്ക്ക് പെട്ടി കെട്ടാന് ഒരുങ്ങുന്നവന്റെ കൂടെ കൂടും.
ആ ഓര്മ്മയിലവന് പെട്ടികള് കെട്ടി പേരെഴുതിയ ശേഷം റൂമില് നിന്നിറങ്ങുമ്പോ ലിഫ്റ്റ് വരെയോ താഴെ കാത്തു കിടക്കുന്ന ടാക്സി വരെയോ പോകുന്നവനെ അനുഗമിക്കും. ശേഷം വിവരങ്ങള് എന്തെങ്കിലും ഉണ്ടെങ്കില് വാട്സപ്പ് ചെയ്യെന്ന് പറഞ്ഞു തിരിച്ചു റൂമിലേക്ക് തന്നെ കയറി വീണ്ടും തന്റെ ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തും.
പണ്ടത്തെ പോലെ ഇപ്പോഴും പ്രവാസികള്ക്കിടയില് വാരാന്ത്യഘോഷങ്ങള് ഉണ്ട് . പക്ഷേ അതൊന്നും ഒറ്റപ്പെട്ടു പോയവന്റെ സങ്കടങ്ങള്ക്ക് താല്ക്കാലിക വിരാമമിടാനുള്ള സ്വയം മറന്ന സന്തോഷങ്ങളല്ല.
ഫേസ്ബുക്ക് ലൈവിലൂടെയും ടിക്ക് ടോക്കിലൂടെയും മറ്റുള്ളവരെ കാണിക്കാനുള്ള ആഘോഷപൂര്വ്വമുള്ള അഭിനയങ്ങള് മാത്രമാകുന്നു.
ലോകം സൂപ്പര്ഫാസ്റ്റ് ആകുന്നതിനിടെയുള്ള ചില നഷ്ടപ്പെടലുകള്!

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....