ഒരു സെക്കന്റ് പോലും അനാവശ്യമെന്നു പറയാനുള്ള സീനുകളില്ലാ ,പ്രണയം ഉണ്ടെങ്കിലും സാധാരണ ഇടിപടങ്ങളിൽ കുത്തികയറ്റുന്ന പോലത്തെ ക്രിഞ്ചടിപ്പിക്കുന്ന സീനുകളില്ല,പാട്ടുകളില്ല .. പിന്നെ എന്താ ഉള്ളത് ?
ഇടി.. ഒരു മണിക്കൂറും നാല്പത്തി അഞ്ച് മിനിറ്റും ഇടിയോടിടി..ഇടീന്ന് പറയുമ്പോ ഓരോ ഇടിയിലും ഒന്നര ലിറ്റർ ചോരയെങ്കിലും മിനിമം പുറത്തേക്കൊഴുകുന്ന തരത്തിലുള്ള ഇടി. ഒപ്പം ഒട്ടും ബോറടിപ്പിക്കാത്ത ഹോളിവുഡ് ടൈപ്പ് മേക്കിങ് കൂടിയാകുമ്പോ പടം വേറെ ലെവലിലേക്ക് പോയി.
ഇടിക്കുന്ന ഓരോ ഇടിയിലും,ഒഴുക്കുന്ന ഓരോ തുള്ളി ചോരയിലും പ്രേക്ഷകരെ ഇമോഷണലി കോർത്തിടാൻ പറ്റുന്നുണ്ട് എന്നുള്ളതാണ് സാധാരണ ത്രൂ-ഔട്ട് ഫൈറ്റുള്ള ആക്ഷൻ സിനിമകളിൽ നിന്നും KILL എന്ന സിനിമയെ മാറ്റി നിർത്തുന്നത്. എന്ന് വെച്ചാൽ ആക്ഷൻ അഭിനേതാക്കളുടെ ആക്റ്റിംങ്ങിനേയോ -ആക്റ്റിംഗ് അവരുടെ ആക്ഷൻസിനേയോ ബാധിക്കുന്നില്ല.അത് കൊണ്ട് കൂടിയാണ് കാണുന്ന പ്രേക്ഷകർ അന്തം വിട്ടു കൊണ്ട് "എപ്പടി -ഡാ" എന്ന് ചോദിച്ചു പോകുന്നതും. അത് കൃത്യമായി വർക്ക് ആകാൻ കാരണം സംവിധായകൻ അതിനെ കറക്റ്റ് ആയി ബ്ലെൻഡ് ചെയ്ത രീതി കൊണ്ടാണ്.
ഉദാഹരണത്തിന് : സാധാരണ ഒട്ടു മിക്ക സിനിമകളിലും നമ്മൾ കാണുന്നത് പ്രധാന വില്ലൻ തന്റെ ഗാങിലെ ഒരു കൂട്ടം ആളുകളുമായി വരുമ്പോ അതിലെ പ്രധാനികളായ ഒന്നോ രണ്ടോ പേർക്കപ്പുറം ബാക്കി ഉള്ളവർക്കെല്ലാം ആക്ഷൻ പറയുമ്പോ ചുമ്മാ മറിയാനോ , കുത്തു കൊള്ളാനോ , പിറകിൽ കിടന്നു അലറാനോ ഉള്ള കർത്തവ്യം മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിനീത് ശ്രീനിവാസൻ "അപ്പു അങ്ങനെ അല്ല" എന്ന് പറയുന്ന പോലെ "എന്നാൽ കില്ലിൽ അങ്ങനെ അല്ല" നായകൻറെ ഭാഗത്തുള്ള കഥാപത്രങ്ങൾക്ക് മാത്രമല്ല വില്ലൻ ഗാങ്ങിൽ പെട്ട ഓരോരുത്തരുടെ ഇമോഷൻസിനേയും നൈസ് ആയി ബ്ലെൻഡ് ചെയ്താണ് സിനിമ കൊണ്ട് പോകുന്നത്. അത് കൊണ്ട് തന്നെ പ്രതിനായകൻറെ ഭാഗത്തു നിൽക്കുന്നവർക്ക് കിട്ടുന്ന ഓരോ ഇടിയിലും പ്രേക്ഷകന് മറ്റുള്ള സിനിമയിൽ കിട്ടുന്നതിനേക്കാൾ സാറ്റിസ്ഫാക്ഷൻ കിട്ടുന്നതിന് ഇതൊരു പ്രധാന കാരണവുമാകുന്നു.
ആശിഷ് വിദ്യാർത്ഥിയൊക്കെ പല തരത്തിലുള്ള വില്ലൻ വേഷങ്ങൾ കൂളായി വന്നു ചെയ്തു പോകുന്നത് നമ്മളെത്രയോ വർഷങ്ങളായി കാണുന്നതാണ്. അത് കൊണ്ട്തിൽ വലിയ പുതുമ പറയാനൊന്നുമില്ല. എടുത്തു പറയാനുള്ളത് രണ്ടു പേരുകളാണ് . ലക്ഷ്യ & രാഘവ്.
ഇതിൽ നായകനായി വന്നിട്ടുള്ള "ലക്ഷ്യ" എന്ന അഭിനേതാവിന്റെ ഡെബ്യു മൂവി ആണിതെന്ന് പറഞ്ഞു തന്നെ അറിയിക്കണം. അത്ര പെർഫെക്റ്റ് ആയിട്ട് ആക്ഷനും ഇമോഷൻസുമെല്ലാം ചെയ്തു വെച്ചിട്ടുള്ളത്.
എന്നാൽ പാടേ അമ്പരപ്പിച്ചു കളഞ്ഞത് രാഘവാണ്. എപ്പോഴും കളി പറഞ്ഞു നടക്കുന്ന കോമഡി പീസായി മാത്രം കണ്ടിട്ടുള്ള "രാഘവ് ജുയൽ" വില്ലത്തരം അതിന്റെ പീക്കിൽ കൊണ്ട് പോയി ഞെട്ടിച്ചു കളഞ്ഞു.ഡാൻസിൽ അപാരമായ പ്രാവീണ്യമുള്ള രാഘവുൾപ്പെട്ട ആറോളം സിനിമകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ടെങ്കിലും ഒരു അഭിനേതാവെന്ന നിലയിൽ എജ്ജാതി റീ-എൻട്രിയാണ് പഹയൻ നടത്തി കളഞ്ഞത്. രാഘവിനെക്കൊണ്ട് ഈ തരത്തിൽ വില്ലനിസം കാണിക്കാൻ പറ്റുമെന്ന് തിരിച്ചറിഞ്ഞ ഫിലിം മേക്കറിന് ബിഗ് സല്യൂട്ട്.
ഇതൊന്നും കൂടാതെ "തുമരാ സാത് ജീനെ കേലിയെ മർന സറൂറിഹേ?" (നിന്റെ കൂടെ ജീവിക്കാനായി മരിക്കണമെന്ന് നിർബന്ധമാണോ) എന്നൊരു ചോദ്യം ക്‌ളൈമാക്‌സിൽ നായികയെക്കൊണ്ട് നായകനോട് ചോദിപ്പിച്ചു കൊണ്ട് ഇതിന്റെ രണ്ടാം ഭാഗം ഇറക്കിക്കൊണ്ടു ആദ്യഭാഗത്തിന്റെ പേര് കളയാൻ ഉദ്ദേശിക്കുന്നില്ല എന്നുറപ്പു കൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്നുണ്ട്.
-ഷാനു കോഴിക്കോടൻ-
No comments:
Post a Comment