Saturday 27 April, 2019

പ്രേം നസീര്‍

സിനിമ പ്രേമിയായ ചിറയിന്‍ കീഴ്കാരനായ ഷാഹുല്‍ ഹമീദിന് രണ്ടു മക്കളായിരുന്നു അബ്ദുല്‍ വഹാബും അബ്ദുല്‍ ഖാദറും. അച്ഛന്‍ സിനിമ പ്രേമത്തിന്റെ പ്രേരണയില്‍ നിന്നോ അല്ലാതെയോ രണ്ടു പേരും ജീവിതത്തില്‍ പിന്നീട് വന്നെത്തിതും നിറഞ്ഞാടിയതും സിനിമയുടെ വെള്ളി വെളിച്ചത്തിലായിരുന്നു. 
ഇത്തരം പേരുകളുമായി തുടരുക എന്നത് അന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഉചിതമായിരിക്കില്ല എന്നത് മുന്‍കൂട്ടി കണ്ടു കൊണ്ടാകണം രണ്ടു പേര്‍ക്കും പുതിയ ചലചിത്ര നാമങ്ങള്‍ നല്‍കപ്പെട്ടത്‌.
അതിനായി നിയോഗിക്കപ്പെട്ട തിക്കിറുശ്ശി സുകുമാരന്‍ നായര്‍ അങ്ങിനെ അബ്ദുല്‍ വഹാബിനെ പ്രേം നവാസ് എന്നും അബ്ദുല്‍ ഖാദര്‍നെ പ്രേം നസീര്‍ എന്നും വിളിച്ചു.
പ്രേം നവാസായിരുന്നു ആദ്യം സിനിമ പ്രവേശം നടത്തിയത്.
മലയാളത്തിലെ ആദ്യ കളര്‍ ചിത്രമായ കണ്ടം വെച്ച കോട്ടിലെ നായക നടനും പ്രേം നവാസായിരുന്നു.
രണ്ടു പേരും തമ്മിലുള്ള രൂപ സാദൃശ്യം കൊണ്ട് പ്രേം നവാസ് അസുഖമായി കിടന്ന സമയത്ത് പകുതി നിന്ന് പോയ സിനിമയുടെ ബാക്കി പ്രേം നസീറിനെ വെച്ച് ചെയ്തു തീര്‍ത്തിട്ടുണ്ട് എന്നും പലപ്പോഴും ഡ്യൂപ്പ് ആയി ഉപയോഗിച്ചിട്ടുണ്ട് എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പിന്നീട് പ്രേം നവാസ് പ്രേം നസീറിനു വഴി മാറുകയും സിനിമ നിര്‍മ്മാണ രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ തിരിക്കുകയും ചെയ്തു.
താരപ്രഭ കൊണ്ട് മാത്രമല്ല. ലാളിത്യ പൂര്‍ണമായ പെരുമാറ്റം കൊണ്ടും താന്‍ ഇടപഴകുന്ന സകലരുടെയും മനസ്സില്‍ സ്ഥാനം ഉറപ്പിക്കാനും ജനപ്രീതിയാര്‍ജ്ജിക്കാനും അദ്ദേഹത്തിനു സാധിച്ചു, തനിക്കും മുന്‍പും ശേഷവും അവര്‍ത്തിക്കപ്പെടാന്‍ കഴിയാത്ത വിധത്തിലുള്ള ജനസമ്മതിയും താരപദവിയും നേടിക്കൊണ്ട്
മലയാള സിനിമയില്‍ നിറഞ്ഞാടുന്ന ഒറ്റപ്പെട്ട സാക്ഷ്യമായി മാറി.
725 ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചു തീര്‍ത്തത്.
ഇതിലും 700 ചിത്രങ്ങളിലും നായക വേഷം കൈകാര്യം ചെയ്തത് പ്രേം നസീര്‍ തന്നെ ആയിരുന്നു.
85 ഓളം നടിമാര്‍ അദ്ദേഹത്തിന്റെ നായികമാരായി.
ശീലയോടൊപ്പം മാത്രം 130 ഓളം ചിത്രങ്ങളില്‍ നായക വേഷം അണിഞ്ഞിട്ടുണ്ട് .
ഈ കണക്കുകളില്‍ പലതും ലോക റെക്കോര്‍ഡ്കള്‍ ആണ്.
എന്നാല്‍ പ്രേം നസീര്‍ എന്ന താരത്തിന് മറികടക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഇടപെടലുകളും കര്‍മ്മങ്ങളും പ്രേം നസീര്‍ എന്നാ വ്യക്തി തന്റെ ജീവിത കാലയളവില്‍ ചെയ്ത് തീര്‍ത്തിട്ടുണ്ട് എന്നത് കൂടെ കൂട്ടിച്ചേര്‍ക്കുമ്പോഴേ അദ്ദേഹത്തിന്റെ ചിത്രം പൂര്‍ണ്ണമായി മാറുന്നുള്ളൂ.
ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ മുഹമ്മദീയനായ അബ്ദുല്‍ ഖാദര്‍ തന്റെ നേര്‍ച്ചയായി ഒരു ആനയെ നടയിരുത്തി എന്നത.അസഹിഷ്ണുതയും മത വൈര്യവും നിറഞ്ഞ വര്‍ത്തമാന കാലത്ത് നിന്നു കൊണ്ട് എത്ര പേര്‍ക്ക് ഉള്‍ക്കൊള്ളാനാകും ?
ജനോപകാരപ്രദമായ പല പ്രസ്ഥാനങ്ങള്‍ക്കും വേണ്ടിയുള്ള ഒരു സാമ്പത്തിക സ്രോതസ്സായി അദ്ദേഹം തന്റെ നേട്ടങ്ങളെയും സമ്പത്തിനെയും വിനിയോഗിച്ചിരുന്നു എന്നതിന്റെ ചില ഉദാഹരങ്ങള്‍ മാത്രമാണ് പാലക്കുന്ന് ലൈബ്രറിയും കൊന്തല്ലൂര്‍ സ്കൂളുംചിറയിന് കീഴ് ആശുപത്രിയുമെല്ലാം.
മദിരാശിയില്‍ ഭാഗ്യ പരീക്ഷണത്തിനെത്തിയ സിനിമ പ്രവേശത്തിന്റെ ആരംഭ കാലത്തില്‍ താമസവും ജീവിക്കാന്‍ വേണ്ട ചുറ്റുപാടും ചെറിയ അവസരങ്ങളും ഒരുക്കി കൊടുത്തത് മലയാളത്തിലും തമിഴിലും അന്നൊരു പോലെ തിളങ്ങി നിന്ന ടി.എസ് മുത്തയ്യ ആയിരുന്നു,
മുത്തയ്യയുടെ ജീവിതത്തിന്റെ അവസാന നാളുകള്‍ ദുരന്ത പൂര്‍ണ്ണമായപ്പോള്‍
അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു പ്രേം നസീര്‍ എന്ന മനുഷ്യന്‍ അതിന് പ്രത്യുപകാരം ചെയ്തത്.
അത് പോലെ തന്നെ ഏതെങ്കിലും സിനിമ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ചാല്‍ നിര്‍മ്മാതാവ് തന്നെ വന്നു കണ്ടിട്ടില്ലെങ്കില്‍ ആളെ വിട്ടു നിര്‍മ്മാതാവിനെ വിളിപ്പിച്ചു പുതിയ പടത്തിനുള്ള ഡേറ്റ് കൊടുക്കുകയും
പോയ പൈസ തിരിച്ചു പിടിക്കണം എന്ന് പറഞ്ഞു കൈ പിടിച്ചുയര്ത്തി കൊണ്ട് വരുക എന്നൊരു ശീലവും അദ്ദേഹം അനുവര്‍ത്തിച്ചിരുന്നു.
മുടങ്ങാതെ ബന്ധു വീടുകള്‍ സന്ദര്‍ശിക്കുക
ഷൂട്ട്‌ നടക്കുമ്പോള്‍ തന്റെ വീട്ടില്‍ നിന്നും സെറ്റിലുള്ളവര്‍ക്ക് ആഹാരം
കൊണ്ട് പോകുക എന്നിങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ പോലും
അദ്ദേഹം സന്തോഷവും ആനന്ദവും കണ്ടെത്തിയിരുന്നു .
തന്റെ താരപൊലിമയില്‍ വെട്ടി തിളങ്ങി നില്‍ക്കുമ്പോഴും സാദാരണക്കാരെയും തന്റെ ആശ്രിതരെയും പൊതു ജനങ്ങളെയും മറന്നില്ല എന്നതാണ് താരം എന്നതിലുപരി ..
പ്രേം നസീര്‍ എന്നാ മനുഷ്യന്റെ മാറ്റ് കൂട്ടുന്നത്.

No comments:

Post a Comment

ചുക്ക് കാപ്പി

രാവിലെ ഉറക്കമുണർന്നപ്പോ തല വെട്ടിപൊളിക്കുന്ന വേദന കൂട്ടിന് ചെറിയൊരു മേല് കാച്ചലുമുണ്ട്. ആരെ സമീപിക്കണം? പെനഡോളിനേയോ അതോ.. ചുക്ക് കാപ്പിയേയോ....